Don't Miss!
- News ദീപിക പദുക്കോണുമായി കൈകോര്‍ത്ത് ഇഷ അംബാനി, ചില്ലറക്കാരിയല്ല അംബാനിയുടെ മകള്‍; ആസ്തി ഇത്ര
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ആഭരണച്ചാര്ത്തുമായി ഐ.വി. ശശി
ആഭരണച്ചാര്ത്തുമായി ഐ.വി. ശശി
മെയ് 12, 2001
പ്രതാപവും സമ്പത്തും നഷ്ടപ്പെട്ട് തറവാടിത്തം മാത്രം കൈമുതലായുള്ള നമ്പൂതിരി കുടുംബത്തിന്റെ കഥയുമായി ആഭരണച്ചാര്‍ത്ത് എത്തുന്നു. ശ്രദ്ധയ്ക്ക് ശേഷം ഐ.വി. ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന് ശരത്താണ്.
പുരോഗമനവാദിയും നിരീശ്വരവാദിയുമായ വിഷ്ണുവിനെയാണ് ശരത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തറവാട്ടിലെ ദാരിദ്യ്രം വിഷ്ണുവിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ആഭരണച്ചാര്ത്തിന്റെ ഇതിവൃത്തം.
രണ്ടു നായികമാരാണ് ഈ ചിത്രത്തില്‍ ഉള്ളത് - പ്രസീതയും ധന്യയും. മുരളി, നരേന്ദ്രപ്രസാദ്, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, കൃഷ്ണകുമാര്‍, ഷാജു, പ്രതാപന്, സുചിത്ര, ചാന്ദ്നി, രമാദേവി, കനകലത എന്നിവരും അഭിനയിക്കുന്നു.
മണി ഷൊര്‍ണൂറാണ് തിരക്കഥ എഴുതുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന് ഈണം പകരുന്നു. എം.ജി. ശ്രീകുമാര്‍, ഗോപന്, ചിത്ര, ഗോപന്, ഭാവന, വിന്ദുജാ മേനോന് എന്നിവരാണ് ഗായകര്‍. ശേഖര്‍ വി. ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് മുരളി നാരായണന്, കലാസംവിധാനം സതീഷ് ബാബു.
ഒറ്റപ്പാലം ഫിലിംസിന്റെ ബാനറില്‍ സി. രാംകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റപ്പാലം ഫിലിംസ് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ