Don't Miss!
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒരു തുന്നല്‍ വിവാദം
ഒരു തുന്നല്‍ വിവാദം
മെയ് 17, 2002
തുന്നാന്‍ കൊടുത്തത് തുന്നല്‍ക്കാരന്റെ സ്വന്തമാവുമോ? ചോദിക്കുന്നത് സബിതാ ജയരാജ്. സംവിധായകന് ജയരാജിന്റെ ഭാര്യ. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ്.
പതിവ് പോലെ ഇത്തവണയും ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ സബിതയും ഉള്‍പ്പെട്ടിരുന്നു. ജയരാജ് സംവിധാനം ചെയ്ത കണ്ണകിയുടെ വസ്ത്രാലങ്കാരം ചെയ്ത സബിതയ്ക്കെതിരെ അവരുടെ സഹായികള്‍ തന്നെയാണ് വിവാദത്തിന്റെ പുക ഉയര്‍ത്തിയത്. കണ്ണകിയുടെ വസ്ത്രാലങ്കാരം ചെയ്തത് തങ്ങളാണെന്നായിരുന്നു സഹായികളുടെ അവകാശവാദം.
ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സബിത പറയുന്നത്. തന്റെ നിര്‍ദേശമനുസരിച്ച് വസ്ത്രങ്ങള്‍ തുന്നുക മാത്രമാണ് സഹായികള്‍ ചെയ്തതെന്ന് സബിത വ്യക്തമാക്കുന്നു. കോസ്റ്യൂം ഡിസൈനര്‍ എന്ന വാക്കിന്റെ അര്‍ഥം മനസിലാക്കാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഗാന്ധി സിനിമയ്ക്ക് കോസ്റ്യൂം ഡിസൈന്‍ ചെയ്ത ബാനു അത്തയ്യയായിരുന്നില്ല ആ ചിത്രത്തിന് വേണ്ട മുഴുവന്‍ വസ്ത്രങ്ങളും തുന്നിയിരുന്നത്. തുന്നാന്‍ കൊടുത്തത് തുന്നല്‍ക്കാരന്റെ സ്വന്തമാവുമോ?-സബിത ചോദിക്കുന്നു.
സബിതയുടെ ചോദ്യത്തില്‍ കഴമ്പുണ്ട്. താനാണ് അഭിനയിക്കുന്നവര്‍ക്ക് സംഭാഷണം പറഞ്ഞുകൊടുത്തതെന്നും സംവിധായകന് വെറുതെ കസേരയിലിരിക്കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് മികച്ച സംവിധായകനുള്ള അവാര്‍ഡ് തനിക്കാണ് വേണ്ടതെന്നും സഹസംവിധായകര്‍ പറയുന്ന ന്യായമേ ഈ തുന്നല്ക്കാര്ക്കുമുള്ളൂ. പക്ഷേ അവര്‍ വെറും തുന്നല്‍ക്കാര്‍ മാത്രമായിരുന്നോ? അത് ഇനി വ്യക്തമാക്കേണ്ടത് വിവാദമുയര്‍ത്തിയ തുന്നല്‍ക്കാരാണ്.
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ