Don't Miss!
- Automobiles ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- News രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; പ്രചാരണം കൊഴുപ്പിക്കാൻ തടസമായി പണം, കോൺഗ്രസ് ഇതെങ്ങനെ മറികടക്കും?
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Finance കീശ നിറയ്ക്കണോ, ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അമ്മയെ കടലില്‍ തള്ളണം: തിലകന്
ഞാന്‍ കാല് മുന്നോട്ടുവച്ചു. ഒന്നും പേടിക്കാതെ പോവും. പരാജയപ്പെട്ടാല്‍ തിലകനിലെ നടന് ആത്മഹത്യ ചെയ്യും. ഇല്ലെങ്കില്‍ വീണ്ടും കാണാം അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ ആര്‍ട്ടിസ്റ്റ്കേശവന്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി നാടകവേദിയിലെത്തിയ 19 വയസ്സുകാരനായ തന്നെ വിശ്വസിച്ചയാളാണ് ആര്‍ട്ടിസ്റ്റ് കേശവന്നെ് തിലകന് അനുസ്മരിച്ചു.
വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ എന്നെ വിലക്കിയിരിക്കുകയാണ്. ഞാന്‍ അംഗമായ അമ്മ എന്ന സംഘടനയും ഇന്നലെ കുരുത്ത ഫെഫ്ക്കയുമാണ് ഇതിന് പിന്നില്‍. ഈ സംഘടനകള്‍ മലയാളത്തിന് ഒരു ഗുണവും ചെയ്യില്ല.
തനിക്ക് വധഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തിയ തിലകന് വിനയന്റെ സിനിമയില്‍ അഭിനയിച്ച ഒരു നടനെയോ നടിയെയോ മലയാള സിനിമയില്‍ കാലുതൊടാന് അനുവദിക്കില്ലെന്ന് ഒരു സൂപ്പര്‍ സ്റ്റാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പറഞ്ഞു. ആ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് വൈകാതെ വെളിപ്പെടുത്തുമെന്ന്് തിലകന് പറഞ്ഞു.
സമ്മേളനം ഉദ്ഘാടനം ചെയ്ത സുധാകരനും തിലകനെ വിലക്കിയ സംഭവം പരാമര്‍ശിച്ചു. തിലകനെ അഭിനയിപ്പിക്കില്ലെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ലെന്ന് മന്ത്രിപറഞ്ഞു. പ്രതിഭാശാലിയെകുറിച്ച് അസൂയകൊണ്ടിട്ടു കാര്യമില്ല. പ്രതിഭാശാലിയെന്നാല് മറ്റുള്ളവരുടെ കഴിവ് കണ്ടെത്തി അംഗീകരിക്കുന്നവനാവണമെന്നും മന്ത്രി പറഞ്ഞു.