Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രാക്ഷസരാമന്‍ ഇനി രാക്ഷസരാജന്
രാക്ഷസരാമന്‍ ഇനി രാക്ഷസരാജന്
ജൂണ്‍ 10, 2001
ആലപ്പുഴ: മമ്മൂട്ടിയെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന രാക്ഷസരാമന്‍ എന്ന ചിത്രത്തിന്റെ പേര് രാക്ഷസരാജന് എന്നാക്കി മാറ്റി. രാക്ഷസരാമന്‍ എന്ന പേരിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നതിനാലാണ് പേരു മാറ്റിയതെന്ന് സംവിധായകന് വിനയന് പറഞ്ഞു.
എന്നാല്‍ തന്റെ ചിത്രത്തിന് രാക്ഷസരാമന്‍ എന്ന പേരിട്ടത് ഒരു വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താനായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീരാമനെ മോശമായി ചിത്രീകരിക്കുന്ന ഒരു കാര്യവും എന്റെ ചിത്രത്തിലില്ല. പക്ഷെ വിവാദങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ താല്പര്യമില്ല. മാത്രമല്ല താനും ഒരു ശ്രീരാമ ഭക്തനാണ്. ചെറിയ ഒരു വിഭാഗത്തിന്റെ പോലും മനസ്സിനെ വേദനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനാലാണ് പേരു മാറ്റുന്നത്, വിനയന് പറഞ്ഞു.
ചിത്രത്തിന് പേരിട്ടപ്പോള്‍ തന്നെ സിനിമാരംഗത്തുള്ള പലരും പേരുമാറ്റുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരിനെതിരെ വന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ശ്രീരാമന്റെ കഥാപാത്രമാണ് തന്റെ ചിത്രത്തിലെ നായകനായ ഐപിഎസ് ഉദ്യോഗസ്ഥന്. തിന്മകള്ക്കും അനീതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഉദ്യോഗസ്ഥനും കൂടിയാണ് അയാള്‍. നന്മ ചെയ്യുന്നവര്‍ക്കു രാമനും തിന്മ ചെയ്യുന്നവര്‍ക്ക് രാക്ഷസനുമായതിനാലാണ് ചിത്രത്തിന് രാക്ഷസരാമന്‍ എന്ന് പേരിട്ടത്.
ഇക്കാര്യമറിയാതെയാണ് ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ചിത്രത്തെക്കുറിച്ചറിയാതെ വിമര്‍ശനമുയര്‍ത്തുന്ന ഈ പ്രവണത ശരിയല്ല. ഇത്തരത്തിലുള്ള എതിര്‍പ്പ് തന്നെ വേദനപ്പെടുത്തി - വിനയന് പറഞ്ഞു.
വിനയന് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണത്. മമ്മൂട്ടിയെ കൂടാതെ ദിലീപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദിനി, മീന, കാവ്യാ മാധവന് എന്നിവരാണ് നായികമാര്‍. സര്‍ഗം കബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും