Don't Miss!
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
ഗാനങ്ങളുടെ അവകാശം മ്യൂസിക് കമ്പനികള്‍ക്ക്
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉടലെടുത്ത പകര്‍പ്പവകാശ വിവാദം ഇതോടെ സജീവമാവുകയാണ്. ഗാനങ്ങളുടെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്നും ഓരോ തവണയും അവതരിപ്പിക്കുന്നതിനു റോയല്‍റ്റി നല്‍കണമെന്നും ഗാനരചയിതാക്കളും സംഗീതജ്ഞരും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. ഇവരുടെ സംഘടനയായ ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐപിആര്‍എസ്) സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു വിധി.
സംഗീതജ്ഞരുടെ അവകാശവാദത്തിനെതിരെ മ്യൂസിക് കമ്പനികള്‍ രംഗത്തു വന്നതോടെയാണു സംഭവം വിവാദമായത്.
രാജ്യമെങ്ങുമുള്ള എഫ്എം റേഡിയോ സ്റ്റേഷനുകള്‍ക്കും മറ്റും വലിയ ആശ്വാസമാണു വിധി. എഫ്എം റേഡിയോ, ഹോട്ടലുകള്‍, ഗാനമേള ട്രൂപ്പുകള്‍ എന്നിവരെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതിന് ഐപിആര്‍എസ് ലൈസന്‍സോ റോയല്‍റ്റിയോ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതാണു വിധി. ഇതോടെ ഫോണൊഗ്രഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡിന്റെ ലൈസന്‍സ് മാത്രം നേടിയാല്‍ മതി.
എന്നാല്‍ സൃഷ്ടികളെ അധികരിച്ചു നടത്തുന്ന മറ്റു ജോലികള്‍ക്കു നിലവിലുള്ള പകര്‍പ്പവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ സൃഷ്ടാക്കള്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.