Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും സിനിമാസമരം
നിലവിലുള്ള നികുതികള്‍ക്കുപുറമേ 10.3 ശതമാനം സേവനനികുതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സിനിമാരംഗം സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ വലിയരീതിയില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി സേവന നികുതികൂടി നല്കേണ്ടിവന്നാല് സിനിമാവ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് ബന്ധപ്പെട്ട സംഘടനാപ്രതിനിധികള്‍ അറിയിക്കുന്നു.
വരാനിരിക്കുന്ന കേന്ദ്രബജറ്റ് സേവനനികുതി ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനമാണ് സംഘടനകള്‍ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും. അതാത് സംസ്ഥാനങ്ങളിലെ സിനിമാമേഖലയിലെ വിവിധ സംഘടനകളും ഇന്ത്യന്‍ ഫിലിം ചേബറിന്റെ നിലപാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകഴിഞ്ഞു.
ഫിലിം ചേബര്‍ ഓഫ് ഇന്ത്യയും സമരപാതയില്തന്നെ ഉറച്ചു നില്‍ക്കാനാണ് തീരുമാനം. തെന്നിന്ത്യയില്‍ മലയാളസിനിമയെ കാര്യമായി ബാധിക്കാനിടയുള്ളതാണ് കേന്ദ്രസര്‍ക്കാറിന്റ ഈ നികുതി തീരുമാനം.
ഇപ്പോള്‍ തന്നെ നിര്‍മ്മാതാക്കളും എക്സിബിറ്റേഴ്സും നിരന്തര സമര ഭീഷണികളും നിര്‍മ്മാണം
നിര്ത്തിവെക്കലുമൊക്കെയായി സിനിമാ പ്രതിസന്ധിക്കുള്ള അവസരമുണ്ടാക്കുന്നത് മലയാളസിനിമയെ കാര്യമായ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.