Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഒടുവില്‍ ദിലീപ് ചക്കരപ്പൊട്ടനായി
ഒടുവില്‍ ദിലീപ് ചക്കരപ്പൊട്ടനായി
ജൂലൈ 19, 2006
ദിലീപിന്റെ കാത്തിരിപ്പിന് വിരാമമായി. ഇനി അദ്ദേഹത്തിന് ഊമയായി അഭിനയിക്കാം. ഒരു പ്രമുഖ സംവിധായകന്റെ ചിത്രം പോലും ഉപേക്ഷിച്ച് വര്‍ഷങ്ങളായുള്ള ദിലീപിന്റെ കാത്തിരിപ്പിനൊടുവിലാണ് ലോഹിതദാസ് തിരക്കഥയും ക്യാമറയും അദ്ദേഹത്തിനു മുഖത്തിനു നേര്‍ക്ക് തിരിക്കുന്നത്.
ലോഹിതദാസിന്റെ പുതിയ ചിത്രമാണ് ചക്കരപ്പൊട്ടന്‍. ഈ ചിത്രത്തില്‍ സംസാരശേഷിയില്ലാത്ത ഒരു യുവാവായാണ് ദിലീപ് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ദിലീപിനായി ലോഹിതദാസ് മനസില്‍ കരുതിവച്ചിരുന്ന കഥാപാത്രമാണിത്. പക്ഷേ അത് തിരക്കഥയിലും ക്യാമറക്ക് മുന്നിലും യാഥാര്‍ഥ്യമാവാന്‍ അവസരമെത്തിയത് ഇപ്പോള്‍ മാത്രം.
ലോഹിതദാസിന്റെ ചക്കരപ്പൊട്ടനു വേണ്ടി വിനയന്റെ ഉരിയാടാപ്പയ്യനെ ഉപേക്ഷിച്ചയാളാണ് ദിലീപ്. വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നായകനാവാന്‍ ദിലീപിനെയായിരുന്നു ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ ലോഹിയുടെ ചക്കരപ്പൊട്ടന്‍ തനിക്കായി കാത്തിരിക്കുകയാണെന്നിരിക്കെ രണ്ടു ചിത്രങ്ങളില്‍ ഊമയായി വേഷമിടാന്‍ താത്പര്യമില്ലെന്ന് ദിലീപ് വിനയനെ അറിയിച്ചു. ദിലീപില്ലെങ്കിലും ചിത്രം ചെയ്യുമെന്ന വാശിയില്‍ വിനയന് ജയസൂര്യയെ ഉരിയാടാപ്പയ്യനാക്കി.
തന്റെ തീരുമാനം അബദ്ധമായോ എന്ന് ദിലീപിന് പിന്നീട് തോന്നിയിരിക്കണം. ലോഹിതദാസിന്റെ കരിയറിലെ തളര്‍ച്ചക്കിടയില്‍ ചക്കരപ്പൊട്ടന്‍ അനിശ്ചിതമായി നീട്ടിവയ്ക്കപ്പെട്ടു. ആ പ്രൊജക്ട് നടക്കുമോയെന്നു പോലും സംശയമായി. അതിനിടയില്‍ വിനയന്റെ ഉരിയാടാപ്പയ്യന്‍ ഹിറ്റായി. ജയസൂര്യ പുതിയ യുവതാരവുമായി. ദിലീപിനു പകരം വിനയന് കണ്ടെത്തിയ ജയസൂര്യ ഒരു ഘട്ടത്തില്‍ ചതിക്കാത്ത ചന്തു പോലുള്ള ചിത്രങ്ങളില്‍ വീണ്ടും ദിലീപിന്റെ പകരക്കാരനായി. ചക്കരപ്പൊട്ടന്‍ എന്ന കടലാസിലെ പ്രൊജക്ട് തനിക്ക് പാരയായോ എന്ന് ദിലീപ് സംശയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...
ഒടുവില്‍ ആ ചക്കരപ്പൊട്ടന്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം യാഥാര്‍ഥ്യമാവുകയാണ്. കരിയറിലെ വലിയ തിരിച്ചടികള്‍ക്കു ശേഷം ലോഹിതദാസ് മനസിലെ പഴയ കഥാപാത്രത്തിന്റെ മുഖം വീണ്ടും മിനുക്കിയെടുക്കുന്നു. സംഭാഷണങ്ങളില്ലാത്ത സംവേദനവുമായി ഒരു കഥാപാത്രം ഒരുങ്ങുന്നു. ഭ്രാന്തനായും മന്ദബുദ്ധിയായും പെണ്ണിനെ പോലെ പെരുമാറുന്നവനായും സ്ക്രീനില്‍ പല വേഷങ്ങളണിഞ്ഞ ദിലീപിന്റെ മറ്റൊരു പരീക്ഷണം.
ജോക്കറിലൂടെ ദിലീപിന് കരിയറിലെ വലിയൊരു ബ്രേക്ക് നല്കിയ ലോഹിതദാസ് ഇപ്പോള്‍ ഒരു ദിലീപ് ചിത്രത്തിലൂടെ തന്റെ കരിയറില്‍ ഒരു ബ്രേക്ക് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. കരിയറിലെ ക്ഷീണകാലത്തില് നിന്ന് ഒരു ഉയിര്ത്തെഴുന്നേല്പിനായി ലോഹി കഥയെഴുതുകയാണ്. ചക്കരപ്പൊട്ടന്റെ തിരക്കഥ.