Don't Miss!
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- News വഖഫ് ബോര്‍ഡ് അഴിമതി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി; വീണ്ടും തിരിച്ചടി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മേഘാനായര്‍ നായികയാവുന്ന ഹായ്
മേഘാനായര്‍ നായികയാവുന്ന ഹായ്
ജൂലൈ 20, 2004
കെ. ആര്. രാംദാസ് സംവിധാനം ചെയ്യുന്ന ഹായ് എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖനായിക കൂടി മലയാളത്തിലെത്തുന്നു- മേഘാനായര്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ്ഖാന് ആണ് ചിത്രത്തിലെ നായകന്.
ചാരുഹാസന്, ജഗതി ശ്രീകുമാര്‍, ഷാജു, സലിംകുമാര്‍, ഇന്ദ്രന്‍സ്, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, ജഗന്നാഥസിംഗ്, പൂര്‍ണിമ, അനാമിക, ശ്രുതി, പൊന്നി, മഞ്ജുപിള്ള, മീനാ ഗണേഷ് തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ മണിവര്‍ണനും കോവൈ സരളയും അഭിനയിക്കുന്നുണ്ട്.
നഗരത്തിലെ ഫ്ലാറ്റില്‍ കഴിയുന്ന മേനോന് മൂന്ന് പെണ്മക്കളാണുള്ളത്. നേവിയിലായിരുന്ന മകന് നേരത്തെ മരിച്ചിരുന്നു. ഒരു കാലത്ത് സമ്പന്നനായിരുന്ന മേനോന് ഇപ്പോള്‍ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലല്ല. മൂത്തമകള്‍ ആരതി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇളയമകള്‍ ആതിര വികലാംഗയാണ്. മറ്റൊരു മകള്‍ വികലാംഗയാണ്. ആരതിയുടെ ഓഫീസിലെ ജോലിക്കാരിയ തൃപ്തയാണ് അവര്‍ക്ക് സഹായത്തിനുണ്ടായിരുന്നത്. ഇതിനിടയിലാണ് ഫ്ലാറ്റിലെ വാച്ച്മാന് ശേഖരന്റെമരുമകനായ വിനോദ് എന്ന ചെറുപ്പക്കാരന് മേനോന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വിനോദിന്റെ വരവ് അവരുടെ ജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ക്ക് കാരണമായി.
വിനോദായി റിയാസ്ഖാനും തൃപ്തയായി മേഘാനായരുമാണ് വേഷമിടുന്നത്. മേനോനെ ചാരുഹാസനും ആനന്ദയെ ഷാജുവും ശേഖരനെ ജഗതിയും ആതിരയെ അനാമികയും അവതരിപ്പിക്കുന്നു.
തിരക്കഥയുംസംഭാഷണവും രചിച്ചിരിക്കുന്നത് വി. ആര്. ഗോപാലകൃഷ്നാണ്. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ