Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശിവാജിഗണേശന്റെ സംസ്കാരം തിങ്കളാഴ്ച
ചെന്നൈ: തമിഴ്സിനിമാലോകത്തെ ഇതിഹാസമായിരുന്ന അന്തരിച്ച ശിവാജി ഗണേശന്റെ ജഡം ജൂലായ് 23 തിങ്കളാഴ്ച സംസ്കരിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ശിവാജിയുടെ ജഡം ഒരു നോക്കുകാണാന്‍ ആരാധകര്‍ ശിവാജി ഗണേശന്റെ ടി. നഗറിലുള്ള വീട്ടിലേക്ക് ഒഴുകുകയാണ്.
പലപ്പോഴും അനിയന്ത്രിതമാകുന്ന തിരക്കില്‍ പെട്ട് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ കഴിയാത്ത ആരാധകര്‍ കലഹിക്കുന്നതു കാണാമായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്ക് നന്നെ കഷ്ടപ്പെടേണ്ടിവരുന്നു. പലരും വിഷമം ഉള്ളിലടക്കാന്‍ കഴിയാതെ ഉറക്കെ പൊട്ടിക്കരയുകയാണ്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറയില്‍ പെട്ടവര്‍ ടി. നഗറിലെത്തിക്കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് കോണ്‍ഗ്രസിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. മുന്‍ ധനകാര്യമന്ത്രി പി. ചിദംബരവും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സ്വിറ്റ്സര്‍ലാന്റില്‍ ഷൂട്ടിംഗിലായിരുന്ന പ്രഭു ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്.
ശിവാജി ഗണേശനോടുള്ള ആദരവിന്റെ ഭാഗമായി തമിഴ് സിനിമാലോകം ഒന്നടങ്കം ഞായറാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തിയറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഡിഎംകെ നേതാവ് എം. കരുണാനിധി, ഡിഎംകെ ജനറല്‍ സെക്രട്ടറി അമ്പഴകന്, മുന്‍ കേന്ദ്രമന്ത്രി കെ.വി. തങ്ക ബാലു , എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ എന്നിവര്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു.
മകന് പ്രഭു ശിവാജിയുടെ മൃതദേഹത്തിനടുത്ത് തന്നെയുണ്ട്. വരുന്നവരെല്ലാം അവരുടെ ദു:ഖം പ്രഭുവിനെ അറിയിക്കുന്നത് കാണാമായിരുന്നു. മലയാള സിനിമാലോകത്തെ പ്രതിനിധീകരിച്ച ് നടന് മമ്മൂട്ടിയും എത്തിയിരുന്നു. രജനീകാന്ത്, ഭാരതിരാജ, നടി രാധ, പഴയകാല നടി മനോരമ എന്നിവര്‍ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. .
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ