Don't Miss!
- Sports IPL 2024: സഞ്ജുവിന് നാണമില്ലേ..., കള്ളത്തരം കാട്ടി ജയിച്ചു! ഉടക്കി പോണ്ടിങ്- വിവാദം
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ശിവാജി ഗണേശന്റെ ജഡം സംസ്കരിച്ചു
ജൂലായ് 23, 2001
ചെന്നൈ: തമിഴ് സിനിമയിലെ ഇതിഹാസനടന്‍ ശിവാജി ഗണേശന്റെ മൃതദേഹം ജൂലായ് 23 തിങ്കളാഴ്ച സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
തിങ്കളാഴ്ച പുലര്‍ച്ചയോടെ തന്നെ ശിവാജി ഗണേശന്റെ വസതിയായ അണ്ണാഇല്ലത്തിന് മുമ്പില്‍ ആരാധകരുടെ വലിയൊരു നിര രൂപപ്പെട്ടിരുന്നു. രാവിലെ 7.30ന് അദ്ദേഹത്തിന്റെ ജഡം വീട്ടില്‍ നിന്നും പുറത്തെടുത്തു. പൂമാലകളാല്‍ അലങ്കരിച്ച വാഹനത്തിലേക്ക് മാറ്റി.
ബസന്ത് നഗറിലെ വൈദ്യുതിശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ആയുധധാരികളായ പൊലീസുദ്യോഗസ്ഥര്‍ ആചാരവെടികള്‍ മുഴക്കി. ജഡം വൈദ്യുതിശ്മശാനത്തിലേക്കെടുക്കുന്നതിന് മുന്‍പ് പൊലീസ് ബാന്‍ഡ് സംഗീതം മുഴക്കി. ചടങ്ങുനടന്നുകൊണ്ടിരിക്കുമ്പോള് ദു:ഖം നിയന്ത്രിക്കാനാകാതെ ആരാധകര്‍ ഉറക്കെ പൊട്ടിക്കരയുന്നത് കാണാമായിരുന്നു.
അണ്ണാ ടി നഗറില്‍ നിന്നും ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലേക്കുള്ള യാത്രയില്‍ മകന് പ്രഭുവിനും രാംകുമാറിനും പുറമെ തമിഴ് സിനിമാരംഗത്തെ താരങ്ങളെല്ലാം അനുഗമിച്ചിരുന്നു. രജനീകാന്ത്, കമലാഹാസന്, വിജയകാന്ത്, സത്യരാജ്, ശരത് കുമാര്‍, വിജയ്കുമാര്‍, വിജയ്, ഭാരതിരാജ, വൈരമുത്തു, ഇളയരാജ എന്നിവര്‍ വാഹനത്തില്‍ മൃതദേഹത്തിന് അടുത്തായി നിരന്നിരുന്നു.
വാഹനത്തിനെ അനുഗമിക്കാന്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കി. എംജിആറിന്റെയും അണ്ണാദുരൈയുടെയും മരണസമയത്ത് മാത്രമേ ഇത്രയും വലിയ ജനക്കൂട്ടം ഉണ്ടായിട്ടുള്ളൂ എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ടി നഗറിലെ വസതിയില്‍ നിന്ന് 25 കിലോമിറ്റര്‍ അകലെയുള്ള ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലെത്തിലേക്കുള്ള യാത്രയില്‍ വഴിയോരത്തും ജനങ്ങള്‍ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. പഴയകാല നടന്മാരായ ജെമിനി ഗണേശന്, നാഗേഷ്, കെ. ഭാഗ്യരാജ് എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് പകരം ശ്മശാനത്തിലേക്ക് നേരിട്ടെത്തി.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്