Don't Miss!
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടി മികച്ച നടന്; കാവ്യ, ഗീതു നടിമാര്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള പുരസ്കാരം ഗീതു മോഹന്‍ദാസ്, കാവ്യാ മാധവന് എന്നിവര്‍ക്കും ലഭിച്ചു.
അകലെയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ശ്യാമപ്രസാദിനെ തിരഞ്ഞെടുത്തു.
കാഴ്ച എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവാര്‍ഡിനര്‍ഹനാക്കിയത്. അകലെ, ഒരിടം എന്നീ ചിത്രങ്ങിളെ അഭിനയത്തിനാണ് ഗീതുവിന് അവാര്‍ഡ്. പെരുമഴക്കാലം എന്ന ചിത്രമാണ് കാവ്യക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
സാംസ്കാരിക വകുപ്പുമന്ത്രി അനില്‍കുമാറാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ശ്രീകുമാരന്‍ തമ്പഅധ്യക്ഷനായ കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ.പി ഉദയഭാനു, ലെനില്‍ രാജേന്ദ്രന്, സൂര്യ കൃഷ്ണമൂര്‍ത്തി, ആര്യാടാന്‍ ഷൗക്കത്ത്, വിപിന്‍ മോഹന്‍, മേനക എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ലാലു അലക്സ് മികച്ച സഹനടനായും അകലെയിലെ അഭിനയത്തിന് ഷീലയെ മികച്ച സഹനടിയായും തിരഞ്ഞെടുത്തു.
ഒരിടം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച വേണുഗോപാല്‍, മഞ്ജിമ എന്നിവര്‍ മികച്ച ഗായകര്‍ക്കുള്ള അവാര്‍ഡ് നേടി. ജനപ്രീതിയുളള ചിത്രത്തിനുള്ള അവാര്‍ഡിന് ബ്ലെസി സംവിധാനം ചെയ്ത കാഴ്ച അര്‍ഹമായി. നവാഗത സംവിധായകനുളള പുരസ്കാരം ബ്ലെസിക്കാണ്. പ്രദീപ് നായരുടെ ഒരിടം എന്ന ചിത്രത്തിന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു.
ബാലതാരം-ബേബി സനുഷ, മാസ്റര്‍ യാഷ് (കാഴ്ച), കഥാകൃത്ത്-ടി.റസാഖ് (പെരുമഴക്കാലം), ഛായാഗ്രാഹകന്‍- എസ്.കുമാര്‍ (അകലെ), തിരക്കഥാകൃത്ത്- ടി.വി ചന്ദ്രന് (കഥാവശേഷന്), ഗാനരചയിതാവ്-ഗിരീഷ് പുത്തഞ്ചേരി (കഥാവശേഷന്), സംഗീതസംവിധായകന്-എന്‍.ജയചന്ദ്രന് (കഥാവശേഷന്), പശ്ചാത്തല സംഗീതം- ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഒരിടം, സഞ്ചാരം), എഡിറ്റിംഗ്-ആന്റണി (ഫോര്‍ ദ പീപ്പിള്‍), കലാസംവിധാനം-രാജാ ഉണ്ണിത്താന്, പ്രോസസിംഗ്-ചിത്രാഞ്ജലി (ഒരിടം) എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍.
ദേശീയ അവാര്‍ഡു കമ്മറ്റിയില്‍ മലയാള സിനിമയുടെ മൂല്യം ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കാതിരുന്നതു മൂലമാണ് മലയാളത്തിനു ലഭിച്ച ദേശീയ അവാര്‍ഡുകള്‍ കുറഞ്ഞതെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്മാന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മലയാള സിനിമ നശിക്കുന്നു എന്ന വാദം ശരിയല്ല. അവാര്‍ഡിനായി പരിഗണിക്കപ്പെട്ട സിനിമകള്‍ കണ്ടാല്‍ ഇതുമനസിലാകും. മലയാള സിനിമയില്‍ ഇപ്പോഴുളളവര്‍ വളരെ സമര്‍ത്ഥരാണെന്നും ജൂറി അഭിപ്രായപ്പെട്ടു.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!