Don't Miss!
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
കവിയ്ക്കൊപ്പം കാവ്യ
കവിയ്ക്കൊപ്പം കാവ്യ
ജൂലൈ 29, 2005
ഒ.എന്‍.വി കുറുപ്പിന്റെ ഏറെ പ്രശസ്തമായ കവിത ഭൂമിക്കൊരു ചരമഗീതത്തെ ആസ്പദമാക്കി സംവിധായകന് ശരത് ഒരു ചലച്ചിത്രമൊരുക്കുന്നു. ചിത്രത്തില്‍ കാവ്യാമാധവന് വേഷമിടും.
കവിതയിലെ ബിംബങ്ങളും കഥാപാത്രങ്ങളും കവിയുടെ ദര്‍ശനവും ഇടകലര്‍ത്തി ഡോക്യു-ഫിക്ഷന്‍ രീതിയിലാണ് ചിത്രം ശരത് ഒരുക്കുന്നത്. നാല്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രമായിരിക്കും ഇത്.
കാവ്യാമാധവനോടൊപ്പം ഒ.എന്‍.വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കവിയും പ്രകൃതിയും തമ്മിലുള്ള വിനിമയത്തിന്റെ ചലച്ചിത്രഭാഷയില്‍ കവി കവിയായി വേഷമിടുന്നു.
ഒ.എന്‍.വിയുടെ വരികള്‍ക്ക് ജി. ദേവരാജനും എം. ജി.രാധാകൃഷ്ണനുമാണ് സംഗീതം നല്‍കുന്നത്. മലയാളത്തില്‍ ഒട്ടേറെ മനോഹര ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള ഒ.എന്‍.വി-ദേവരാജന്‍ ടീം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.
കോളജ് വിദ്യാര്‍ഥികളാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്ടിസ്റ് ശിവനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ശീലാവതി എന്ന ചിത്രത്തിനു ശേഷം ശരത് ഒരുക്കുന്ന ചിത്രമാണിത്. ശീലാവതിയിലും കാവ്യമാധവന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സായാഹ്നം, സ്ഥിതി എന്നിവായണ് ശരത് നേരത്തെ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'