Don't Miss!
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
മോഹന്‍ലാല്‍ ചിത്രം കനല്
മോഹന്‍ലാല്‍ ചിത്രം കനല്
ജൂലൈ 31, 2005
മോഹന്‍ലാലിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കനല് എന്ന് പേരിട്ടു. വിജി തമ്പിയുടെ ആദ്യ മോഹന്‍ലാല്‍ ചിത്രമാണിത്.
പ്രശസ്ത ചലച്ചിത്ര നിര്‍മാണ കമ്പനിയായ സെവന് ആര്‍ട്സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സെവന് ആര്‍ട്സ് വീണ്ടും സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്.
ഈറ്റക്കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ ലോറി ഡ്രൈവറായ ബലരാമന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിന് ബലരാമന് എന്നാണ് പേരിടാന്‍ തീരുമാനിച്ചിരുന്നത്.
ലാല്‍ ജോസാണ് ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ രസികന്റെ പരാജയത്തോടെ ഈ പ്രൊജക്ട് ലാല്‍ ജോസിന്റെ കൈയില്‍ നിന്നും വഴുതിപോയി. തുടര്‍ന്നാണ് വിജി തമ്പി പ്രൊജക്ട് ഏറ്റെടുത്തത്. നിര്‍മാതാവ് ശശി അയ്യഞ്ചിറ നിര്മിക്കാമെന്നേറ്റിരുന്ന പ്രൊജക്ടിന് പിന്നെയും തടസങ്ങളുണ്ടായി. വിജി തമ്പി സംവിധാനം ചെയ്ത കൃത്യം പരാജയപ്പെട്ടതോടെ ഈ പ്രൊജക്ടില്‍ നിന്ന് ശശി അയ്യഞ്ചിറ പിന്മാറി. തുടര്‍ന്നാണ് സെവന് ആര്‍ട്സ് ചിത്രം നിര്‍മിക്കാന്‍ മുന്നോട്ടുവന്നത്.
പത്മപ്രിയയാണ് ചിത്രത്തിലെ നായിക. പ്രശസ്ത ഹിന്ദിനടന്‍ നസ്രുദിന്‍ ഷാ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നസെന്റ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സിദ്ദിക്ക്, കെ. പി. എ. സി. ലളിത, കല്പന, സോനാ നായര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ദാദാസാഹിബ്, താണ്ഡവം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച എസ്. സുരേഷ്ബാബുവാണ് കനലിന് തിരക്കഥ ഒരുക്കുന്നത്. സംഗീതം എം. ജയചന്ദ്രന്. ഛായാഗ്രഹണം എസ്. കുമാര്‍.