Don't Miss!
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഭ്രമരത്തിലെ അവിശ്വസനീയത എന്തെന്ന് നിര്‍മാതാവ്
ഭ്രമരത്തിന്റെ കഥയില്‍ അവിശ്വസനീയത എവിടെയാണെന്നു ജൂറി വെളിപ്പെടുത്തണമെന്ന്നിര്മാതാവ് രാജു മല്യത്ത് ആവശ്യപ്പെട്ടു. വിശ്വസിക്കാവുന്ന കഥകളേ സിനിമയാക്കാവൂ എന്നാണെങ്കില്‍ ലോക ക്ലാസിക്കുകളില്‍ പലതിനെയും തള്ളിപ്പറയേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ കല്പിത കഥയാണ്. സംവിധായകന്റെ മനസ്സിലുള്ളത് പ്രേക്ഷകരില്‍ എത്തിക്കാന്‍ വ്യത്യസ്ത ശൈലി ഉപയോഗിച്ചോ, അതു വിജയം കണ്ടോ എന്നൊക്കെയാണു നോക്കേണ്ടത്. ചെറിയൊരു തന്തുവില്നിന്നാണു കഥ രൂപപ്പെടുന്നത്. അതു പ്രേക്ഷകര്‍ വശ്വസിച്ചാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
പഴശ്ശിരാജയില്‍ പത്മപ്രിയ അവതരിപ്പിയ്ക്കുന്ന കഥാപാത്രം കാട്ടുവള്ളിയില്‍ തൂങ്ങി ചാടുന്നതും മറ്റും കാണിക്കുന്നുണ്ട്. അതെല്ലാം വിശ്വസനീയമാണോയെന്ന് രാജു മല്യത്ത് ചോദിച്ചു.
ജനം ഇഷ്ടപ്പെടുകയും പല പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണ് ഭ്രമരം. മോഹന്‍ലാലിന്റെ മികച്ച പ്രകടനവും അതിലുണ്ട്. സിനിമയുടെ വിശ്വസനീയത നോക്കിയല്ലല്ലോ നടന്റെ അഭിനയത്തെ പരിഗണിയ്ക്കേണ്ടത്.
എല്ലാത്തിനോടും ക്ഷമിക്കുക എന്നതാണ് ഏറ്റവും വലിയ ആയുധമെന്ന നല്ല സന്ദേശം ഭ്രമരം നല്‍കുന്നുണ്ട്. അതൊന്നും ജൂറി കണ്ടില്ല. തങ്ങളൊഴിച്ച് മറ്റുള്ളവരെല്ലാം വിഡ്ഢികളാണ് എന്നാണോ ജൂറി അംഗങ്ങള്‍ കരുതുന്നത്. ഇത്തരം പ്രതികൂല പരാമര്‍ശങ്ങള്‍ നല്ല സിനിമ സൃഷ്ടിക്കാനുള്ള താത്പര്യം നഷ്ടപ്പെടുത്തുമെന്ന് രാജു മല്യത്ത് ചൂണ്ടിക്കാട്ടി.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ