Don't Miss!
- Sports IPL 2024: സാറ സൂക്ഷിച്ചോ, ഗാലറിയിലെ സുന്ദരിയെ കണ്ട് കണ്ണുതള്ളി ഗില്‍! സ്പാനിഷ് നടിയോ, വീഡിയോ
- Lifestyle നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി
ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി
ആഗസ്ത് 02, 2001
തിരുവനന്തപുരം: മികച്ച ചലച്ചിത്രങ്ങളുടെ വിരുന്നൊരുക്കിക്കൊണ്ട് അഞ്ച് ദിവസം നീണ്ടുനിന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.
ചലച്ചിത്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ചലച്ചിത്രമേളയുടെ (ടിഫ് 2001) സമാപനചടങ്ങിന്റെ ഉദ്ഘാടനം ആഗസ്ത് രണ്ട് വ്യാഴാഴ്ച പാര്‍ലമെന്ററി പ്രവാസികാര്യ മന്ത്രി എം. എം. ഹസന് നിര്‍വഹിച്ചു. ജനങ്ങളുടെ ആസ്വാദനതലത്തില്‍ വന്ന മാറ്റം സിനിമയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഹസന് പറഞ്ഞു.
കലയും കച്ചവടവും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പാണ് ഇന്നത്തെ ജനപ്രിയ ചലച്ചിത്രങ്ങളില്‍ കാണുന്നത്. ലോകസിനിമയുമായി അടുക്കുന്നത് സാര്‍വദേശീയ സംസ്കാരവുമായി അടുക്കുന്നതിന് തുല്യമാണ്. ലോകസിനിമയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതില്‍ ചലച്ചിത്ര പോലുള്ള ഫിലിം സൊസൈറ്റികളുടെ പങ്ക് വളരെ വലുതാണെന്നും ഹസന് അഭിപ്രായപ്പെട്ടു.
സംവിധായകരായ ലെനിന് രാജേന്ദ്രന്, ഹരികുമാര്‍, രാജസേനന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്രമേള ഡയറക്ടര്‍ ജോര്‍ജ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ചിത്രങ്ങള്‍ മേളയ്ക്കെത്താത്തത് നിരാശ പടര്‍ത്തിയെങ്കിലും മികച്ച ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു ടിഫ് 2001. ജഗ്മോഹന് മുന്ദ്രയുടെ ബവന്ദര്‍, ഗൊദാദിന്റെ ബ്രത്ത്ലെസ്, ഹംഗേറിയന്‍ ചിത്രമായ ജാദ്വിഗാസ് പില്ലോ, ബിജു വിശ്വനാഥിന്റെ ദെജാവു, മണ്‍കോലങ്ങള്‍, നോര്‍വീജിയന്‍ ചിത്രങ്ങളായ ഒണ്‍ലി ക്ലൗഡ് മൂവ് ദി സ്റാര്‍സ്, ഇന്‍സോമ്നിയ, ദി അദര്‍ സൈഡ് ഓഫ് സണ്‍ഡെ, ഫ്രിഡ എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായി.
ചലച്ചിത്ര റിപ്പോര്‍ട്ടുകള്‍
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!