Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
യുവനായക ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ട
യുവനായക ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ട
ആഗസ്ത് 4, 2005
യുവനടന്മാര് നായകരാവുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നത് തുടരുകയാണ്. റിലീസ് ചെയ്ത ആദ്യദിവസം തൊട്ടുതന്നെ യുവനായക ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
കലൂര്‍ ഡെന്നിസിന്റെ മകന് ഡിനു ഡെന്നിസ് നായകനായ ഒറ്റനാണയം, പ്രേംനവാസിന്റെ മകന് പ്രേംകിഷോര്‍ നായകനായ വെക്കേഷന് എന്നീ ചിത്രങ്ങളാണ് ബോക്സോഫീസില്‍ മൂക്കുകുത്തി വീണതാണ് യുവനായക ചിത്രങ്ങളുടെ പരാജയത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. ആദ്യദിവസം തൊട്ടുതന്നെ ഈ ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിച്ചു.
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജിഷ്ണു തുടങ്ങിയ യുവനടന്മാരുടെ ചിത്രങ്ങള്‍ പരാജയം നേരിടുന്നതിന്റെ തുടര്‍ച്ചയായാണ് ഈ ചിത്രങ്ങളും പരാജയപ്പെട്ടത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കു മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നത്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും മികച്ചതല്ലാത്ത ചിത്രങ്ങള്‍ക്കു പോലും ആദ്യദിനങ്ങളില്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടാവുമ്പോഴാണ് യുവനായകരുടെ ചിത്രങ്ങള്‍ ഈ വിധം പരാജയപ്പെടുന്നത്. വീണ്ടും സൂപ്പര്‍താരങ്ങളുടെ ആധിപത്യത്തിന് കീഴിലാണ് മലയാള സിനിമ എന്നാണ് ഇത് തെളിയിക്കുന്നത്.
പ്രേക്ഷകരുടെ ഈ മനോഭാവം കാരണം യുവനായക ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെടുക്കാന്‍ വിതരണക്കാര്‍ മടിക്കുകയാണ്. എന്നിട്ടും, തസ്കരപുത്രന്‍, നവംബര്‍ റെയ്ന്‍, ഡിസംബര്‍, അവന് ചാണ്ടിയുടെ മകന്, പാസ് പാസ്, ഡോബാവാല, മയൂഖം, ബൈ ദി പീപ്പിള്‍ തുടങ്ങിയ ഒരു പിടി യുവനായക ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും തിയേറ്ററുകളിലെത്തിക്കാന്‍ വിതരണക്കാര്‍ തയ്യാറല്ലെന്നതാണ് സ്ഥിതി.