Don't Miss!
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ തീയറ്റര്‍ ശ്രുംഖല
സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ തീയറ്റര്‍ ശ്രുംഖല
ആഗസ്ത് 13, 2004
കോയമ്പത്തൂര്‍: ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് തെക്കേഇന്ത്യയിലെ ചലച്ചിത്ര വ്യവസായ ലോകം.
കേബിള്‍ ടി.വി.യും വ്യാജ സി.ഡി.യുമാണ് ചലച്ചിത്ര രംഗത്തിന് കനത്ത പ്രഹരം ഏല്‍പ്പിയ്ക്കുന്നത്. ഇതിനെ എങ്ങനെ നേരിടാമെന്നതാണ് ഇവരുടെ ആലോചനാ വിഷയം. തെക്കേ ഇന്ത്യയിലാകെ ഉള്ള ഒരു തീയറ്റര്‍ ശ്രുംഖല ആണ് പുതിയ പരിഹാര മാര്‍ഗ്ഗമായി ആലോചിയ്ക്കുന്നത്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ 1800 സിനിമാ തിയ്യേറ്ററുകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പദ്ധതി അവതരിപ്പിയ്ക്കുന്നത് പിരമിഡ് സായ്മീര തിയേറ്റേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 600 കോടി മൂലധനമുള്ള കമ്പനി നവംബര്‍ ആദ്യവാരത്തില്‍ പബ്ലിക്ക് ലിമിറ്റഡ് സ്ഥാപനമാകും. തമിഴ് സിനിമാനിര്‍മ്മാതാവും നടനുമായ പിരമിഡ് നടരാജന്, പി.എസ്. സ്വാമിനാഥന്, എന്‍. നാരായണന് എന്നിവരാണ് കമ്പനിയുടെ സംരംഭകര്‍.
തെക്കേഇന്ത്യയില്‍ പൂട്ടാറായിരിയ്ക്കുന്ന 1800 സിനിമാ തീയറ്ററുകളെ ഏഴു വര്‍ഷത്തേക്ക് വാടകയ്ക്കെടുക്കുന്നതാണ് കമ്പനിയുടെ ആദ്യ പ്രവര്‍ത്തനം.
തമിഴ്നാട്ടിലെ 400ഉം കര്‍ണ്ണാടകത്തിലെ 300ഉം കേരളത്തിലെ 500ഉം ആന്ധ്രയിലെ 600ഉം തീയറ്ററുകളാണ് വാടകയ്ക്കെടുക്കുന്നത്.
കരാര്‍ ഉറപ്പിച്ചശേഷം കമ്പനി തീയറ്ററുകള്‍ പുനരുദ്ധരിക്കും. എല്ലാ തിയ്യേറ്ററുകളും എ ക്ലാസ് തലത്തിലാക്കും. വലിയ സ്ക്രീന്‍, എയര്‍ കണ്ടീഷനിങ്ങ്, പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, സീറ്റുകള്‍ക്കിടയില്‍ അധികസ്ഥലം, ദമ്പതികള്‍ക്ക് ഇരിപ്പിടമായി സോഫ, കുടുംബത്തിന് പ്രത്യേക ക്യാബിന്, ഡിജിറ്റല്‍ ശബ്ദസംവിധാനം എന്നിവ ഏര്‍പ്പെടുത്തും. റസ്റോറന്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, എടിഎം കേന്ദ്രം, ബ്രൗസിങ്ങ് സെന്റര്‍, ക്ലോക്ക്റൂം, ഐസ്ക്രീം പാര്‍ലര്‍ എന്നിവയും വലിയ വിശ്രമഹാളും തീയറ്റര്‍ അങ്കണത്തിലുണ്ടാവും. ശ്ര്ജംഖലയിലുള്ള എല്ലാ തീയറ്ററുകളും ഒരേ രീതിയിലായിരിക്കും ഒരുക്കുക.
കമ്പ്യൂട്ടര്‍വത്കൃത ടിക്കറ്റ് റിസര്‍വേഷനും കൗണ്ടറിലുണ്ടാകും.
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍