Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
രസികനായി 10 ലക്ഷത്തിന്റെ തെരുവ്
രസികനായി 10 ലക്ഷത്തിന്റെ തെരുവ്
ആഗസ്ത് 14, 2004
സിനിമയുടെ നിര്‍മാണ ചെലവ് കുറക്കണമെന്ന മുറവിളിയുയരുന്ന സമയമാണിത്. ഫിലിം ചേംബര്‍ പോലുള്ള സംഘടനകള്‍ നിര്‍മാണചെലവ് എത്രവരെയാവാമെന്ന് നിജപ്പെടുത്തുന്നിടത്തോളമെത്തി ഈ മുറവിളി. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഇപ്പോഴും ചെലവിനെ സംബന്ധിച്ച നിബന്ധനകള്‍ കാര്യമാക്കുന്നില്ല.
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രസികന്‍ എന്ന ചിത്രത്തിന് വേണ്ടി ഒരു കൃത്രിമതെരുവ് തന്നെ നിര്‍മിക്കാന്‍ നിര്‍മാതാവ് സമ്മതം മൂളി. പത്ത് ലക്ഷം രൂപയാണ് ഈ തെരുവ് നിര്‍മിക്കാനുള്ള ചെലവ്.
തിരുവനന്തപുരത്തെ ദളവാ തെരുവിന്റെ മാതൃകയില്‍ കൊച്ചിയിലെ മണപ്പാട്ടിപ്പറമ്പിലാണ് കൃത്രിമതെരുവ് ഉണ്ടാക്കുന്നത്. ഒരു തെരുവിന്റെ കഥ പറയുന്ന ചിത്രമാണ് രസികന്‍. ദളവാ തെരുവില്‍ മുഴുവന്‍ സമയ ചിത്രീകരണം ഏറെ ആയാസമേറിയതിനാല് കൊച്ചിയില്‍ സിനിമക്കായി ഒരു കൃത്രിമതെരുവ് നിര്‍മിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു നിര്‍മാതാവും സംവിധായകനും.
ചകിരിയും പ്ലൈവുഡും പാഴ്ത്തടികളും ഉപയോഗിച്ചാണ് തെരുവിലെ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നത്. ദളവാ തെരുവിലെ കൂറ്റന്‍ പ്രതിമയും ക്ഷേത്രവും കൃത്രിമതെരുവിലും പുന:സൃഷ്ടിക്കുന്നുണ്ട്.
കലാസംവിധായകനായ ജോസ് നെല്ലിക്കല്‍ ആണ് ദളവാ തെരുവ് പുന:സൃഷ്ടിക്കുന്നത്. മീശമാധവന്, പട്ടാളം, വെള്ളിത്തിര, റണ്‍വെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകനാണ് ജോസ് നെല്ലിക്കല്‍.
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ