Don't Miss!
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Technology അന്യായമില്ല, ഇവിടെ ന്യായവില മാത്രം! പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL
- News 'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സത്യന്-ശ്രീനി ചിത്രത്തില്‍ പാര്‍ത്ഥിപനും
സത്യന്-ശ്രീനി ചിത്രത്തില്‍ പാര്‍ത്ഥിപനും
ആഗസ്ത് 17, 2001
തമിഴ് സംവിധായകനും നടനുമായ പാര്ത്ഥിപന് മലയാള സിനിമയില്‍ അഭിനയിക്കുന്നു. ശ്രീനിവാസന് തിരക്കഥയെഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന നരേന്ദ്രന് മകന് ജയകാന്തന്‍ വകയിലൂടെയാണ് പാര്ത്ഥിപന് മലയാളത്തിലെത്തുന്നത്.
തമിഴ്നാട്ടിലെ കുംഭകോണത്ത് മുട്ടക്കച്ചവടം നടത്തുന്ന ദൈവസഹായം എന്ന കഥാപാത്രത്തെയാണ് പാര്ത്ഥിപന് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്ന് പറഞ്ഞ് കേരളത്തിലേക്ക് പോയ ജയകാന്തനെത്തേടിയിറങ്ങിയതാണ് ദൈവസഹായം.
ജയകാന്തനെ അന്വേഷിച്ച് ദൈവസഹായം ഇപ്പോള്‍ പരുത്തിപ്പാറ ഗ്രാമത്തിലെത്തിക്കഴിഞ്ഞു. ഒരു ജീപ്പില്‍ തിക്കിത്തിരക്കിയാണ് പുള്ളി പരുത്തിപ്പാറയിലെത്തിയത്. കവലയിലിറങ്ങി ഒരു സിഗരറ്റെടുത്ത് വലിക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ സന്തതസഹചാരിയായ മേല്‍മുണ്ട് ജീപ്പിലാണെന്ന് ദൈവസഹായം അറിയുന്നത്. ഉടന്‍തന്നെ പിന്നാലെ ഓടി ജീപ്പ് പിടിച്ചു നിര്‍ത്തി മേല്‍മുണ്ട് തിരിച്ചെടുക്കുകയും ചെയ്തു.
ദൈവസഹായത്തിന്റെ ഈ പ്രവൃത്തി കണ്ട് ആനക്കാരന് കിട്ടുണ്ണി കടയില്‍ നില്ക്കുന്നുണ്ടായിരുന്നു. ജയകാന്തനെ മുഖ്യശത്രുവായി കാണുന്ന തൃക്കോട്ടൂര്‍ തറവാട്ടിലെ ബാലകൃഷ്ണന് നമ്പ്യാരുടെ ആനക്കാരനാണ് കിട്ടുണ്ണി. ജയകാന്തന്‍ തമിഴ്നാട്ടില്‍ നിന്ന് ഗുണ്ടകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കിട്ടുണ്ണി ബാലകൃഷ്ണന് നമ്പ്യാരെ അറിയിച്ചത്. അങ്ങനെ ദൈവസഹായത്തിന് പരുത്തിപ്പാറ ഗ്രാമത്തില്‍ ഒരു പാണ്ടി ഗുണ്ടയുടെ പരിവേഷവും കിട്ടി.
ജയകാന്തനെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ബാലകൃഷ്ണന് നമ്പ്യാരെ ജനാര്‍ദ്ദനനും ആനക്കാരന് കിട്ടുണ്ണിയെ കൊച്ചിന് ഹനീഫയും അവതരിപ്പിക്കുന്നു. സംയുക്താവര്‍മ്മയും പുതുമുഖം അസിനുമാണ് നായികമാര്‍.
അടുത്ത കാലത്ത് തമിഴില്‍ നിന്ന് വന്ന് മലയാളത്തില്‍ അഭിനയിക്കുന്ന പ്രധാനികളില്‍ രണ്ടാമത്തെയാളാവുകയാണ് ഇതോടെ പാര്ത്ഥിപന്. താഹ സംവിധാനം ചെയ്ത എന്ന ചിത്രത്തില്‍ തമിഴ് സംവിധായകന് പി. വാസു നേരത്തെ അഭിനയിച്ചിരുന്നു.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത