Don't Miss!
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നഖക്ഷതങ്ങളിലെ സലീമ എവിടെയാണ്?
പക്ഷേ എം.ടി ഹരിഹരന് ടീം കൂട്ടുകെട്ടില്‍ ഇറങ്ങിയ നഖക്ഷതങ്ങളില്‍ വിനീതിന്റെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു സലീമ. മോനിഷ ആദ്യചിത്രത്തിന് തന്നെ ദേശീയ അംഗീകാരവും മറ്റും നേടിയെടുത്ത് പ്രശസ്തിയിലേയ്ക്കുയര്ന്നപ്പോള് സലീമയെ അധികം കാണാന്‍ കഴിഞ്ഞില്ല.
കലവൂര്‍ രവികുമാറിന്റെ ഫാദേര്‍സ്ഡേ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ആദ്യചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സലീമയെക്കുറിച്ച് നടന് വിനീത് പറയുന്നു. എപ്പോഴും ഒരു ദുഃഖഛായ നിഴലിടുന്ന സലീമ സെന്റിമെന്റ്സ് സീനാണ് വരുന്നതെങ്കില്‍ വളരെ മുമ്പേ ഇമോഷണലാവുകയും തനിച്ചിരുന്ന് കരയുകയും ചെയ്യുമായിരുന്നുത.
തനിയ്ക്കൊപ്പം അവരഭിനയിച്ച ചിത്രങ്ങളില്‍ ഇതായിരുന്നു തന്റെ അനുഭവമെന്നാണ് വിനീത് പറയുന്നത്. എന്നാല്‍ ഈ പ്രത്യേക സ്വഭാവത്തെക്കുറിച്ച് ഒരിക്കലും സലീമയോട് ചോദിച്ചിട്ടില്ലെന്നും വിനീത് പറയുന്നു.
തമിഴിലെ ആദ്യകാല പ്രശസ്തനടിയുടെ മകളായ സലീമയ്ക്ക് മലയാളത്തില്‍ ഏറെ അവസരങ്ങളൊന്നും ലഭിച്ചില്ല. നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങി നാലോ അഞ്ചോ ചിത്രങ്ങള്‍മാത്രമാണ് സലീമയുടേതായി മലയാളത്തിലുള്ളത്. പക്ഷേ മൂന്നുചിത്രത്തിലെ കഥാപാത്രവും മലയാളികള്‍ ഓര്ത്തുവെയ്ക്കുന്നതാണെന്നത് മറ്റൊരുകാര്യം.
കാതല്ദേശത്തിന്റെ സെറ്റില്‍ സലീമ തന്നെ കാണാനെത്തിയിരുന്നുവെന്നും അപ്പോഴാണ് അമ്മ മരിച്ച വിവരം പറയുന്നതെന്നും വിനീത് പറയുന്നു. തമിഴ് സിനിമയില്‍ പ്രശസ്ത താരമാണെങ്കിലും സലീമയുടെ അമ്മയും വല്ലാതെ ഒതുക്കപ്പെട്ട നിലയിലായിരുന്നു.
മകളെ സിനിമയിലേക്ക് അയക്കാന്‍ അവര്‍ക്ക് തീരെ താത്പര്യമില്ലാതിരുന്നിട്ടും മലയാളസിനിമയിലെ മഹാപ്രതിഭകളുടെ ചിത്രത്തിലൂടെ രംഗപ്രവേശം കിട്ടിയാല്‍ മകള്‍ അഭിനയം കൊണ്ട് രക്ഷപ്പെട്ടുപോകുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവും. കാതല്‍ദേശത്തിലെ കാഴ്ചക്കുശേഷം സലീമയെ കണ്ടിട്ടുമില്ല അവരെപ്പറ്റി ഒന്നും കേട്ടിട്ടുമില്ല- വിനീത് പറയുന്നു.
എന്തായാലും സലീമയെ നഷ്ടപ്പെട്ടതിലൂടെ നല്ലൊരു നടിയെയാണ് ചലച്ചിത്രലോകത്തിന് നഷ്ടപ്പെട്ടതെന്നതില്‍ തര്‍ക്കമില്ല. സിനിമയില്‍ നിലനില്ക്കുക എന്നത് എക്കാലത്തും വലിയ വെല്ലുവിളിയാണ്. അതിന് ആത്മാര്‍ത്ഥതയ്ക്കും കഴിവിനുമൊക്കെ അപ്പുറത്ത് ഭാഗ്യവും
കൌശലവുമൊക്കെ ഒരു ഘടകമാണ്.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്