Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബസ് കണ്ടക്ടറായി മമ്മൂട്ടി
ബസ് കണ്ടക്ടറായി മമ്മൂട്ടി
സപ്തംബര്‍ 3, 2005
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് കുടുംബ ചിത്രമായ വേഷത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. വേഷത്തിന്റെ സംവിധായകന് വി.എം.വിനുവും തിരക്കഥാകൃത്ത് ടി.എ.റസാക്കും നായകന് മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ബസ് കണ്ടക്ടര്‍ എന്നാണ്.
പേര് സൂചിപ്പിക്കുന്നതു പോലെ മമ്മൂട്ടി ബസ് കണ്ടക്ടറായാണ് ചിത്രത്തില്‍ വേഷമിടുന്നത്. നേരത്തെ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആലോചിച്ചിരുന്ന കഥയാണിത്. ആ കഥ മാറ്റിവച്ചാണ് ഒരു വലിയ തറവാട്ടിലെ കാര്യസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ കഥ പറയുന്ന രാപ്പകല്‍ കമലും ടി.എ.റസാക്കും ചേര്‍ന്ന് ഒരുക്കിയത്. ഇപ്പോള്‍ വി.എം.വിനുവിന്റെ ചിത്രത്തിനായി ടി.എ.റസാക്ക് പഴയ കഥ ഉപയോഗിക്കുകയാണ്.
വി.എം.വിനു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പല്ലാവൂര്‍ ദേവനാരായണനാണ് വി.എം.വിനുവിന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രം. തുടര്‍ച്ചയായി മൂന്നാമത്തെ മമ്മൂട്ടി ചിത്രത്തിനാണ് റസാക്ക് തിരക്കഥയെഴുതുന്നത്. റസാക്ക് തിരക്കഥയെഴുതിയ വേഷം, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.
ബസ് കണ്ടക്ടറില്‍ ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായകനായി അഭിനയിച്ച ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ ജയസൂര്യക്ക് ഈ ചിത്രത്തില്‍ തിരിച്ചുവരവിന് സാധ്യതകളുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്.
ഇന്നസെന്റ്, സലിംകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, ശ്രീരാമന്, ഭാവന, സുമിത്ര, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം.ഇ.ചന്ദ്രന് ഈണം പകരുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍. വൈശാഖാ മൂവീസിന്റെ ബാനറില്‍ എ.രാജനാണ് ചിത്രം നിര്‍മിക്കുന്നത്.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്