Don't Miss!
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Automobiles സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
- News 'നന്നായി ഒലത്തിക്കോ, വെള്ള പൂശി പടവും എടുത്ത് നടപ്പാണ് ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എംഎം മണി
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
സിബിഐയുടെ നാലാം ഭാഗം വരുന്നു
സിബിഐയുടെ നാലാം ഭാഗം വരുന്നു
സപ്തംബര്‍ 11, 2004
കെ. മധു- എസ്. എന്‍. സ്വാമി- മമ്മൂട്ടി ടീമിന്റെ സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗം വരുന്നു. സേതുരാമയ്യര്‍ സിബിഐയുടെ വന്‍വിജയമാണ് ചിത്രത്തിന് ഒരു നാലാം ഭാഗം ഒരുക്കുന്നതിനുള്ള ആലോചനകള്‍ക്ക് ഈ ചിത്രത്തിന്റെ അണിയറശില്പികളെ പ്രേരിപ്പിച്ചത്.
സേതുരാമയ്യര്‍ സിബിഐക്ക് ശേഷം ചിത്രത്തിന് ഒരു നാലാം ഭാഗം ഇറങ്ങിയാല്‍ അത് മലയാള സിനിമാ ചരിത്രത്തിലെ ഒരു അപൂര്വസംഭവമാവും. ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രത്തിന് നാലാം ഭാഗമിറങ്ങുന്നത്.
സിബിഐ ഡയറിക്കുറിപ്പിനും നാടോടിക്കാറ്റിനും മാത്രമാണ് ഇതു വരെ മലയാളത്തില്‍ മൂന്ന് ഭാഗങ്ങളിറങ്ങിയിട്ടുള്ളത്. സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായി ജാഗ്രതയും മൂന്നാം ഭാഗമായി സേതുരാമയ്യര്‍ സിബിഐയും ഇറങ്ങിയെങ്കില്‍ നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗം പട്ടണപ്രവേശവും മൂന്നാം ഭാഗം അക്കരെയക്കരെയക്കരെയുമായിരുന്നു.
ഒരു ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ഒരേ സംവിധായകന് തന്നെ ഒരുക്കിയെന്ന ക്രെഡിറ്റ് ഇപ്പോള്‍ കെ. മധുവിന് മാത്രം അവകാശപ്പെട്ടതാണ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ എന്നിവ സംവിധാനം ചെയ്തത് കെ. മധുവാണ്. അതേ സമയം നാടോടിക്കാറ്റും പട്ടണപ്രവേശവും സംവിധാനം ചെയ്തത് സത്യന് അന്തിക്കാടാണെങ്കില് മൂന്നാം ഭാഗമായ അക്കരെയക്കരെയക്കരെയുടെ സംവിധായകന് പ്രിയദര്‍ശനായിരുന്നു.
സൂപ്പര്‍ ഹിറ്റ് ചിത്രമായ സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായ ജാഗ്രത വന്‍വിജയമായിരുന്നില്ലെങ്കിലും സേതുരാമയ്യര്‍ സിബിഐ മറ്റൊരു സൂപ്പര്‍ഹിറ്റായി. ഈ ചിത്രത്തിന്റെ വന്‍വിജയമാണ് നാലാം ഭാഗമൊരുക്കാനുള്ള പദ്ധതിയില്‍ സംവിധായകനെയും തിരക്കഥാകൃത്തിനെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാവും വിധം തിരക്കഥ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ, ഒരിക്കല്‍ കൂടി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദുരൂഹതകള്‍ക്ക് ഉത്തരം നല്കാന് മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയാണ്.
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
'ഇനി ആരും എന്റെ കളി കളിക്കരുത്... എനിക്ക് തെറ്റുപറ്റി...'; ആറാം സീസണിലെ ആദ്യ എവിക്ഷനിലൂടെ രതീഷ് പുറത്തേക്ക്!
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്