Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നടന് ജഗതി ശ്രീകുമാറിന് വിലക്ക്
തൃശൂര്‍: അഭിനയിക്കാമെന്നേറ്റ് കരാര്‍ ഒപ്പിട്ടതിനു ശേഷം നിര്‍മാതാവിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് നടന് ജഗതി ശ്രീകുമാറിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ജഗതിയുടെ കാള്‍ഷീറ്റ് വാങ്ങരുതെന്ന് അംഗങ്ങള്‍ക്ക് അസോസിയേഷന് നിര്‍ദേശം നല്കി.
ജഗതി നല്കിയ വിശദീകരണം തള്ളിയതിനു ശേഷമാണ് വിലക്കേര്‍പ്പെടുത്താന്‍ അസോസിയേഷന് തീരുമാനിച്ചത്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ജഗതിക്കെതിരെ പരാതി നല്‍കിയത്. നേരത്തെയേറ്റ പ്രകാരം ജഗതി ഷൂട്ടിംഗ് സ്ഥലത്തെത്താത്തത് ചിത്രത്തിന്റെ ചിത്രീകരണത്തെ ബാധിച്ചുവെന്ന് അറിയിച്ചാണ് നിര്‍മാതാവ് പരാതി നല്‍കിയത്.
ചിത്രത്തിന്റെ നിര്‍മാണം നീണ്ടുപോയതിനാലാണ് ഒരു ദിവസം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ട സ്ഥിതിയുണ്ടായതെന്ന് കാണിച്ച് ജഗതി നല്കിയ വിശദീകരണക്കത്ത് അസോസിയേഷന് തള്ളി. ജഗതിയുടെ കാള്‍ഷീറ്റ് വാങ്ങിയവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജഗതിയുടെ കാള്ഷീറ്റുള്ളതായി ഇതുവരെ ആരും അറിയിച്ചിട്ടില്ല.
ജഗതി താരസംഘടനയായ അമ്മയെ സമീപിക്കുകയാണ് വേണ്ടതെന്നും അമ്മയുമായി ചര്‍ച്ച നടത്താമെന്നുമാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ജഗതിയുടെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്