Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ചെയര്‍മാനായി അടൂര്‍ സ്ഥാനമേറ്റു
ചെയര്‍മാനായി അടൂര്‍ സ്ഥാനമേറ്റു
സപ്തംബര്‍ 15, 2001
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സ്ഥാനമേറ്റു. സപ്തംബര്‍ 14 വെള്ളിയാഴ്ചയാണ് അദ്ദേഹം അധികാരമേറ്റത്.
മലയാള സിനിമയുടെ സര്‍വതോമുഖമായ ഉയര്‍ച്ചയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടി അക്കാദമി തുടര്‍ന്നും നിലകൊള്ളുമെന്നും അടൂര്‍ വ്യക്തമാക്കി. ഇതിനു മുമ്പുള്ളവര്‍ അക്കാദമി നല്ല നിലയില്‍ കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും തന്റെ നേതൃത്വത്തില്‍ നടക്കുക.
ബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം മാത്രമേ നയപരമായ കാര്യങ്ങള്‍ പറയുന്നുള്ളൂ. വെറുതെ പ്രസ്താവന നടത്തിയിട്ട് കാര്യമില്ലല്ലോ - അടൂര്‍ ചോദിച്ചു.
ചലച്ചിത്രോത്സവം എന്നാല്‍ സെന്‍സര്‍ ചെയ്യാത്ത ചില ചിത്രങ്ങള്‍ അവിടെയും ഇവിടെയും നിന്ന് കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതല്ല. പുതുതലമുറയ്ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാളസിനിമയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ചലച്ചിത്രമേളകളുടെ ലക്ഷ്യം. എന്നാല്‍ ചലചിത്രോത്സവം നടത്തുക മാത്രമല്ല അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ