Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഷാഹിനയ്ക്കു ശേഷം റസിയ
ഷാഹിനയ്ക്കു ശേഷം റസിയ
സപ്തംബര്‍ 25, 2004
പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പേ വിവാഹജീവിതത്തിലേക്ക് തള്ളിനീക്കപ്പെടുന്ന ഷാഹിന എന്ന മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതസംഘര്‍ഷങ്ങളും വേദനകളും പ്രേക്ഷകരുടെ ഉള്ളില്‍ തട്ടും വിധം ഉള്‍ക്കൊണ്ട് അഭിനയിച്ചതിനാണ് മീരാ ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. മലബാറിലെ മുസ്ലിം പെണ്‍കുട്ടികളുടെ ജീവിതദൈന്യങ്ങളെ തീര്‍ത്തും സ്വാഭാവികമായി അവതരിപ്പിച്ച മീരാ ജാസ്മിന് വീണ്ടും സിനിമയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷമണിയുന്നു.
കമലിന്റെ പെരുമഴക്കാലത്തിലെ റസിയ മീരാ ജാസ്മിന്റെ അഭിനയമികവുകളെ ഒരിക്കല്‍ കൂടി പ്രയോജനപ്പെടുത്തുന്ന ശക്തമായ കഥാപാത്രമാണ്. ഷാഹിനയെ പോലെ ഉരുകുന്ന ജീവിതസംഘര്‍ഷങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രം. തമിഴിലെ വില കൂടിയ നടിമാരിലൊരാളായ മീര അന്യഭാഷയിലെ തിരക്കുകള്‍ മാറ്റിവച്ചാണ് ജീവിതഗന്ധിയായ കഥാപാത്രമായി മാറാന്‍ പെരുമഴക്കാലത്തിന്റെ സെറ്റിലെത്തിയത്.
ജീവിതം കരകയറ്റാനായി ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് അക്ബറിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് റസിയ. ഉപ്പയോടൊപ്പം രണ്ട് വയസായ കുഞ്ഞുമായി കഴിയുന്ന റസിയ കാത്തിരിപ്പിന്റെ നാളുകളിലൂടെ കടന്നുപോവുമ്പോഴാണ് സൗദിയില്‍ നടന്ന ഒരു സംഭവം അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ആ സംഭവത്തിന്റെ പ്രതിഫലനങ്ങള്‍ അവളുടെ ജീവിതത്തില്‍ മാത്രമല്ല വന്നുവീണത്. പാലക്കാട്ടെ അഗ്രഹാരത്തില്‍ താമസിക്കുന്ന ഗംഗ എന്ന ബ്രാഹ്മണപെണ്കുട്ടിയുടെ ജീവിതത്തിലേക്കും ആ സംഭവത്തിന്റെ നിഴലുകള്‍ ചെന്നുവീണു.
മിക്കവാറും സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോവുന്ന സ്ത്രീകളുടെ കഥയാണ് കമല്‍ പെരുമഴക്കാലത്തില്‍ പറയുന്നത്. ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യാ മാധവനാണ്. റസിയയുടെയും ഗംഗയുടെയും കാത്തിരിപ്പിന്റെ കഥയാണ് പെരുമഴക്കാലം പറയുന്നത്.
മീരാ ജാസ്മിന്റെ ഭര്‍ത്താവ് അക്ബറായി ഒടുവിലത്തെ സീനുകളില്‍ ദീലീപ് പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി ബിജു മേനോനും വേഷമിടുന്നുണ്ട്. സലിംകുമാര്‍, സാദിക്ക്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, ശിവജി, മാമുക്കോയ, മാള അരവിന്ദന്, കോഴിക്കോട് ശാരദ, ബേബി സനുഷ, മാസ്റര്‍ ഋഷികേശ് പ്രകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ടി. എ. റസാക്കിന്റേതാണ് ചിത്രത്തിന്റെ രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന് ഈണം പകരുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. രസികര്‍ ഫിലിംസിന്റെ ബാനറില്‍ സലിം പടിയത്താണ് ചിത്രം നിര്‍മിക്കുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'