Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്ക്കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും രാഷ്ട്രപതി സമ്മാനിച്ചു. വിജ്ഞാന് ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. പ്രശസ്ത തമിഴ് സംവിധായകന് കെ.ബാലചന്ദറിനാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്.
മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ആദാമിന്റെ മകന് അബുവിന്റെ സംവിധായകനായ സലീം അഹമ്മദും സഹ നിര്‍മ്മാതാവ് അഷ്റഫ് ബേഡിയും ഏറ്റുവാങ്ങി. ആടുംകളം എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നടന്‍ ധനുഷും മികച്ച നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.
മികച്ച സംവിധായകനായ വെട്രിമാരന് (ആുടുംകളം) മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ട മറാത്തി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു.
നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സുകുമാരി അവാര്‍ഡ് വാങ്ങാന്‍ എത്തിയില്ല. മികച്ച മലയാള ചിത്രമായ വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന് ഡോ.ബിജു അവാര്‍ഡ് ഏറ്റുവാങ്ങി.
ആദാമിന്റെ മകന് അബു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് പശ്ചാത്തല സംഗീതം നല്കിയ ഐസക്ക് തോമസ് കൊട്ടുകപ്പള്ളി, മികച്ച സഹനടന്‍ തമ്പി രാമയ്യ (മൈന) ,ജോഷി ജോസഫ് ( (മികച്ച സിനിമാ നിരൂപണ ഗ്രന്ഥം) .മികച്ച സംഗീത സംവിധായകന് വിശാല്‍ ഭരദ്വാജ് , ഗാനരചയിതാവ് വൈരമുത്തു,കലാസംവിധായകന്‍ സാബു സിറില്‍, ഗായിക രേഖ ഭരദ്വാജ് ,പുതുമുഖ സംവിധായകന് രാജേഷ് പിജ്ഞരാനി, മികച്ച ദേശീയോദ്ഗ്രഥന ചിത്ര സംവിദായകന് ഗൗതം ഘോഷ്,മികച്ച നൃത്തസംവിധായകന്‍ ദിനേശ് കുമാര്‍, ശുഭതി സെന്‍ ഗുപ്ത(ശബ്ദമിശ്രണം) സ്നേഹല്‍ ആര് നായര്‍ (നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം ) കെ.ആര്.മനോജ് (നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം ഡോക്യുമെന്ററി),ഹരികുമാര്‍ (ശബ്ദലേഖനം) ഷൈനി ജേക്കബ് ബെഞ്ചമിന്‍ (പ്രത്യേക പുരസ്കാം) ഇന്ദ്രന്‍സ് ജയന് (വസ്ത്രാലങ്കാരം) എന്നിവരും പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. 16 അവാര്‍ഡുകളാണ് ഇത്തവണ മലയാളികള്‍ നേടിയത്.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ