Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രഹസ്യവിവാഹത്തെക്കുറിച്ച് പൃഥ്വി
മുംബൈയിലെ ഒരു മലയാളി മാധ്യമപ്രവര്‍ത്തകയുമായി പ്രണയത്തിലായെന്ന വാര്‍ത്ത വന്നതിന്ശേഷം നല്കിയ ഒരു അഭിമുഖത്തില്‍ ഇവരെ അറിയില്ലെന്ന് പൃഥ്വി പറഞ്ഞതിനെച്ചൊല്ലിയാണ് കല്യാണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പക്ഷേ പൃഥ്വിപറയുന്നത് അഭിമുഖമെടുത്തയാള് പ്രതീക്ഷാ മേനോന് എന്നൊരു ജേര്ണലിസ്റ്റിനെ അറിയുമോയെന്നാണ് തന്നോട് ചോദിച്ചതെന്നും അങ്ങനെയൊരാളെ അറിയാത്തതുകൊണ്ടാണ് അറിയില്ലെന്ന് പറഞ്ഞതെന്നുമാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.
അഭിമുഖം അച്ചടിച്ചുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകയെ അറിയില്ലെന്നുമാത്രമേ എഴുതിയിരുന്നുവെന്നും അതില്‍ പ്രതീക്ഷയെന്ന പേരില്ലായിരുന്നു. അത് 'സുപ്രിയയെ എനിക്കറിയില്ല' എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു- പൃഥ്വി പറയുന്നു.
യഥാര്‍ത്ഥത്തില്‍ പ്രതീക്ഷാ മേനോന് എന്നൊരു പെണ്‍കുട്ടി മുംബൈയില്‍ ജേര്‍ണലിസ്റ്റായി ജോലിചെയ്യുന്നുണ്ടെന്നും തനിയ്ക്ക് ആ കുട്ടിയെ നേരിട്ടറിയില്ലെന്നും പൃഥ്വി ഇപ്പോഴും പറയുന്നു.
തന്റെ വിവാഹം രഹസ്യമായി നടത്തിയതിന്റെ കാരണമെന്താണെന്നും പൃഥ്വിരാജ് വ്യക്തിയിട്ടുണ്ട്. ഞാന്‍ നാലു വര്‍ഷമായി സ്നേഹിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് വളരെ സ്വകാര്യമായി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അതില്‍ സംബന്ധിച്ചാല്‍ മതിയെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് എന്റെ മുന്നില്‍ രണ്ട് പോംവഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ -ഇന്ന ദിവസം എന്റെ വിവാഹമാണ്. ദയവു ചെയ്ത് നിങ്ങള്‍ അതിന് വരാതിരിക്കുക- എന്ന് എന്റെ മാധ്യമ സുഹൃത്തുക്കളോട് പറയുക. അല്ലെങ്കില്‍ മാധ്യമങ്ങളെ അറിയിക്കാതിരിക്കുക. ഞാന്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. അത്രമാത്രം- പൃഥ്വിരാജ് വ്യക്തമാക്കി.