Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദുല്‍ഖറിന്റെയും നിത്യാ മേനോന്റെയും പ്രണയം
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന് ശേഷം ഒരിക്കല്‍കൂടെ ദുല്‍ഖര്‍ സല്‍മാനെയും നിത്യാ മേനോനെയും ഒരു ചിത്രത്തില്‍ ഒരുമിച്ചു കാണണം എന്നാഗ്രഹിച്ചവര്ക്കൊരു സന്തോഷ വാര്‍ത്ത. ഈ താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു.
പ്രശസ്ത സംവിധായകന് കമലിന്റെ മകന് ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും നിത്യയും വീണ്ടും ഒന്നിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ഒരു റൊമാന്റിക് എന്റര്ടൈന്മെന്റയിരിക്കും 100 ഡെയ്സ് ഓഫ് ലവ്.
ചിത്രത്തില്‍ തീര്‍ത്തും മറ്റൊരു അവതാരമായാണ് ദുല്‍ഖര്‍ എത്തുന്നത്. കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ചിത്രത്തില്‍ ദുല്‍ഖര്‍. ബാംഗ്ലൂര്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതേ സമയം പകുതിയും ബാംഗ്ലൂരില്‍ ചിത്രീകരിച്ച ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രം പോയവാരം റിലീസ് ചെയ്തു. ഇതിലും നിത്യാ മേനോന് അഭിനയിച്ചിട്ടുണ്ട്.
ലണ്ടന്‍ ഫിലിം സ്കൂളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജാനൂസ് നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്