Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ശങ്കരാടി അന്തരിച്ചു
ശങ്കരാടി അന്തരിച്ചു
ഒക്ടോബര്‍ 09, 2001
കൊച്ചി: ചലച്ചിത്രനടന്‍ ശങ്കരാടി അന്തരിച്ചു. 77 വയസ്സായിരുന്നു. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച രാത്രി ചെറായിയിലെ ശങ്കരാടി തറവാട്ടിലായിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി രോഗബാധിതനായി കിടപ്പിലായിരുന്നു. ശാരദയാണ് ഭാര്യ. മക്കളില്ല.
മരണസമയത്ത് ഭാര്യയും മറ്റ് ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ശവസംസ്കാരം ഒക്ടോബര്‍ ഒമ്പത് ചൊവാഴ്ച ഉച്ചയ്ക്ക് ചെറായിയിലെ വീട്ടുവളപ്പില്‍ നടക്കും.
നടന്, രാഷ്ട്രീയപ്രവര്ത്തകന്, പത്രപ്രവര്ത്തകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രശേഖരമേനോന് എന്ന ശങ്കരാടി തറവാട്ടുപേരിലാണ് മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്.
പറവൂര്‍ മേമന പരമേശ്വരന് പിള്ളയുടെയും തോപ്പില്‍ പറമ്പില്‍ ജാനകിയമ്മയുടെ മൂത്തമകനാണ് ചന്ദ്രശേഖരന് നായര്‍. യൗവനത്തില്‍ മുഴുവന്‍ അവിവാഹിതനായിക്കഴിഞ്ഞ ശങ്കരാടി 1982ലാണ് വിവാഹിതനായത്. അതിനു ശേഷം കടവന്ത്ര ചെറുപറമ്പത്തുള്ള ഭാര്യവീട്ടിലായിരുന്നു താമസം.
നാല്പതുകളില് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി. മറ്റൊരു സ്കൂളില്‍ ചേര്‍ന്ന് പഠിച്ച ശങ്കരാടി ചന്ദ്രശേഖരമേനോന് എറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. ബറോഡയില്‍ നിന്ന് മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.
ബറോഡയില്‍ വച്ച് തൊഴിലാളികളെ സംഘടിപ്പിച്ച ശങ്കരാടി പതുക്കെ കമ്യൂണിസ്റ് പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങി. പഠനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായി. രാഷ്ട്രീയപ്രവര്ത്തനനത്തിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിനിടയില്‍ മുംബൈയിലേക്ക് വണ്ടികയറിയ അദ്ദേഹം അവിടെ കുറെക്കാലം പത്രപ്രവര്‍ത്തകനായി. വീണ്ടും എറണാകുളത്ത് തിരിച്ചെത്തി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു.
ഇക്കാലത്താണ് പി.ജെ. ആന്റണിയുമായി അടുപ്പത്തിലാവുകയും നാടകരംഗത്ത് എത്തുകയും ചെയ്യുന്നത്. കുഞ്ചാക്കോയുമായി ഉണ്ടാക്കിയ പരിചയം സിനിമാ ജീവിതത്തിലേക്കുള്ള ചുവടുവപ്പായി. കടലമ്മ എന്ന സിനിമയില്‍ സത്യന്റെ അച്ഛനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് അവസരങ്ങള്‍ ശങ്കരാടിയെ തേടിയെത്തി. ഒരു കാലത്തെ ഹാസ്യവസന്തമായ അടൂര്‍ ഭാസി, ബഹദൂര്‍, എസ്.പി. പിള്ള, ശങ്കരാടി സഖ്യം രൂപപ്പെടുന്നത് ഇങ്ങനെയാണ്.
ഹാസ്യനടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം സത്യന് മുതല്‍ കുഞ്ചാക്കോ ബോബന് വരെയുള്ള നടന്മാരോടൊന്നിച്ചഭിനയിച്ചു. 1969ലും 70ലും 71ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ശങ്കരാടിയുടെ മരണത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, സാംസ്കാരിക മന്ത്രി ജി. കാര്ത്തികേയന്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന്, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, മുരളി, ബാലചന്ദ്രമേനോന്, സംവിധായകന്മാരായ സത്യന് അന്തിക്കാട്, ഹരിഹരന് തുടങ്ങിയവര്‍ അനുശോചിച്ചു.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി