Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
എ. ടി. ഉമ്മര്‍ അന്തരിച്ചു
എ. ടി. ഉമ്മര്‍ അന്തരിച്ചു
ഒക്ടോബര്‍ 18, 2001
ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകന് എ. ടി. ഉമ്മര്‍ അന്തരിച്ചു. അദ്ദേഹത്തിന് എഴുപത് വയസായിരുന്നു.
കുറച്ചുകാലമായി ശ്വാസകോശസംബന്ധമായ രോഗം കാരണം ചികിത്സയിലായിരുന്ന ഉമ്മര്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പാഴ്സണ്‍ അപാര്‍ട്ട്മെന്റില്‍ വെച്ചാണ് മരിച്ചത്. ശവസംസ്കാരം വെള്ളിയാഴ്ച തലശേരി കുന്നോത്ത് പള്ളിയില്‍ നടക്കും.
കണ്ണൂരിലെ ചിറക്കല്‍ കുളത്താണ് ഉമ്മര്‍ ജനിച്ചത്. തളിരുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉമ്മര്‍ ചലച്ചിത്ര സംഗീത സംവിധാന ലോകത്തെത്തിയത്. ഇരുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. തരംഗിണി പുറത്തിറക്കിയ കാസറ്റിലെ പ്രിയേ പ്രണയിനീ....... എന്ന ഗാനത്തിനാണ് അവസാനായി ഈണം പകര്‍ന്നത്. 76ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഡോ. പവിത്രനാണ് ഉമ്മറിനെ ചലച്ചിത്ര ലോകത്തേക്ക് കൊണ്ടുവന്നത്. തളിരുകള്‍ എന്ന ആദ്യചിത്രത്തിനു ശേഷം കളിയല്ല കല്യാണം എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നു. പിന്നീട് മലയാളിയുടെ മനസില്‍ തത്തിക്കളിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ക്ക് ഉമ്മര്‍ ഈണം നല്കി. രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല....., തുഷാരബിന്ദുക്കളേ.... ദേവീ നിന് ചിരിയില്‍ കുളിരോ പാലമുതോ.... വൃശ്ചികരാത്രിതന്‍... രാസലീലയ്ക്ക് വൈകിയതെന്തേ... തുടങ്ങിയവയാണ് ഉമ്മര്‍ സംഗീതം നല്കിയ പ്രശസ്തമായ ഗാനങ്ങള്‍.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്