Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നിഴല്‍ക്കുത്ത് ഫ്രാന്‍സില്‍ പ്രദര്‍ശനത്തിന്
നിഴല്‍ക്കുത്ത് ഫ്രാന്‍സില്‍ പ്രദര്‍ശനത്തിന്
നവംബര്‍ 02, 2002
അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും ഒടുവിലത്തെ ഫീച്ചര്‍ ചിത്രമായ നിഴല്‍ക്കുത്ത് ഫ്രാന്‍സില്‍ റീലീസ് ചെയ്യുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ജനവരിയിലാണ് ഫ്രാന്‍സില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക.
തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റ് വിദേശരാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഫ്രാന്‍സില്‍ റിലീസിനായി ഫ്രഞ്ച് ഭാഷയില്‍ സബ്ടൈറ്റിലുകളുള്ള 10 പ്രിന്റുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.
ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി അര്കം ഇന്റര്നാഷെന് ആണ് ഫ്രാന്‍സിലെ സിനിമയുടെ അവകാശം. കഥാപുരുഷന് എന്ന ചിത്രം പൂര്‍ത്തിയാക്കി ആറ് വര്‍ഷത്തെ മൗനത്തിന് ശേഷമാണ് നിഴല്‍ക്കുത്ത് നിര്‍മ്മിച്ചത്. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് ഇതില്‍ നായകവേഷത്തില്‍.
എപ്പോഴും അടൂരിന്റെ പ്രിയക്യാമറാമാന്‍ മങ്കട രവിവര്‍മ്മ തന്നെയാണ് നിഴല്‍ക്കുത്തിലും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വെനീസ്, ടൊറന്റോ ചലച്ചിത്രമേളകളില്‍ നിഴല്‍ക്കുത്ത് ശ്രദ്ധേയമായി. വെനീസിലും ടൊറന്റോയിലും മൂന്ന് തവണ വീതം ചിത്രം പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സിന് മുമ്പാകെയാണ് ഓരോ തവണയും ചിത്രം പ്രദര്‍ശിപ്പിച്ചത്.
അടുത്ത മാസം ലണ്ടന്‍ ഫിലിം ഫെസ്റിവലിലും തുടര്‍ന്ന് റോം, നാന്റെസ്, റോട്ടര്‍ഡാം, പുസാന്‍ ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലും അധികം വൈകാതെ ചിത്രം പ്രദര്‍ശിപ്പിക്കും.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'