Don't Miss!
- Lifestyle കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- Sports IPL 2024: സിക്സര്‍ 'ഹിറ്റ്മാന്', ഇനി ഒന്നാമന്; പൊള്ളാര്‍ഡിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മെഗാഹിറ്റുതേടി മോഹന്‍ലാല്‍
മെഗാഹിറ്റുതേടി മോഹന്‍ലാല്‍
നവമ്പര്‍ 14, 2003
മണിച്ചിത്രത്താഴിലെ ഭ്രാന്തനായ മനോരോഗവിദഗ്ധനെ മലയാളികള്‍ മറക്കാനിടയില്ല. ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷമാണ് സണ്ണി എന്ന യുഎസില്‍ പ്രാക്ടീസ് ചെയ്യുന്ന ഉന്മാദിയായ ഡോക്ടറായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ സിനിമയുടെ ഇടവേളയോടെ പ്രത്യക്ഷപ്പെട്ട് സിനിമയിലാകെ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഡോ. സണ്ണി എന്ന കഥാപാത്രം.
പ്രേക്ഷകര്‍ക്കിടയില്‍ നിലനില്പിന്റെ പുതിയ വഴികള്‍ തേടുന്ന മോഹന്‍ലാലിന് വേണ്ടി ഭൂതകാലത്തില്‍ തിളങ്ങിയ ക്ലാസിക് കഥാപാത്രങ്ങളെ വീണ്ടും ചികഞ്ഞെടുക്കുകയാണ് സംവിധായകര്‍ എന്ന് തോന്നുന്നു. ഇപ്പോഴിതാ ഷാജി കൈലാസിന്റെ സിനിമയില്‍ മോഹന്‍ലാല്‍ ഒരു വട്ട് കേസെന്ന് തോന്നിയ്ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ഇക്കുറി ഡോക്ടറല്ല, പകരം ഒരു പ്രൊഫസറായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്ന വ്യത്യാസം മാത്രം. ദേവാസുരം പോലെ, ആറാം തമ്പുരാന് പോലെ ഒരു മെഗാഹിറ്റാണ് ഈ ചിത്രത്തിലൂടെ ഷാജി കൈലാസും മോഹന്‍ലാലും ലക്ഷ്യമിടുന്നത്.
ഭ്രാന്തുള്ള പെണ്ണിനെ ചികിത്സിയ്ക്കുന്നതിന് ഭ്രാന്തില്ലാത്ത പെണ്ണിനെ മുറിയില്‍ പൂട്ടിയിടുകയാണ് ഡോ. സണ്ണി മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ചെയ്യുന്നത്. ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ ഉന്മാദത്തെ പ്രണയം കൊണ്ട് ചികിത്സിക്കുയാണ് ഭ്രാന്തന് പ്രഫസറായ മോഹന്‍ലാല്‍.
സംസ്കൃത കോളജിലെ ഭ്രാന്തന് പ്രഫസറായി മോഹന്‍ലാല്‍ കസറുമെന്നാണ് ചലച്ചിത്രലോകം വിലയിരുത്തുന്നത്. അനുഗ്രഹ സിനി ആര്‍ട്സിന്റെ ബാനറില്‍ വി.ബി.കെ. മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മീര ജാസ്മിനാണ് നായിക. മീര ജാസ്മിന് മോഹന്‍ലാലിന്റെ നായികയായെത്തുന്ന ആദ്യ ചിത്രമാണിത്. മീര മോഹന്‍ലാലിന്റെ സ്റുഡന്റായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഹരിഹരനും സിബി മലയിലും ഈ ചിത്രം സംവിധാനം ചെയ്യാന്‍ ആദ്യം ആലോചിച്ചതാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. ഷാജി കൈലാസ് ഏറെ തിരക്കുണ്ടെങ്കിലും ഈ ചിത്രവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് തിരക്കഥ. എം.ടി. വാസുദേവന്‍ നായരുടെ മേല്‍നോട്ടവുമുണ്ട്. സംഗീതം ഇളയരാജ.
സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിനും ഇളയരാജയാണ് സംഗീതം. ഒരിടവേളയ്ക്ക് ശേഷം ഇളയരാജ മലയാളത്തില്‍ സജീവമാവുകയാണ്.
വേണുനാഗവള്ളി, ജഗതിശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന
-
ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പര്‍ ഇട്ടെങ്കിലും ഏറ്റില്ല! ഒടുവില്‍ ബോധം കെട്ടുവീണു, ചില അഭിപ്രായ സത്യങ്ങൾ