Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മുരുകനായി ജീവിക്കുന്ന മമ്മൂട്ടി
ഒടുവിലായി അഭിനയിച്ച അരഡസനോളം ചിത്രങ്ങളില്‍ മമ്മൂട്ടിയെന്ന നടനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിയെന്ന സൂപ്പര്‍താരം മാത്രമാണ് ആ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നത്.
താരമൂല്യത്തിന്റെ പുതിയ പടവുകള്‍ കയറാന്‍ കച്ചവടവിജയം മാത്രം ലക്ഷ്യമിട്ട് ഒരുക്കിയ മസാലകളില്‍ കോമഡി പരിവേഷമുള്ള നായകനും വീരകൃത്യങ്ങള്‍ ചെയ്യുന്ന കഥാപാത്രവുമായിരുന്നു മമ്മൂട്ടി. അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം പോലും അതിനിടെ മമ്മൂട്ടി സ്വീകരിച്ചില്ല. എന്നാല്‍ കമലിന്റെ കറുത്ത പക്ഷികള്‍ അത്തരം കഥാപാത്രങ്ങളില്‍ നിന്ന് മമ്മൂട്ടിക്ക് മോചനം നല്കുന്നു. ഈ ചിത്രത്തിലെ തമിഴനായ ഇസ്തിരിക്കാരന്‍ മുരുകന് എന്ന കഥാപാത്രം മമ്മൂട്ടിയിലെ നടനെ വീണ്ടെടുക്കുകയാണ്.
തന്റെ മക്കള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന മുരുകന് ജീവിതമാര്‍ഗത്തിനായി തേപ്പുജോലി ചെയ്യുന്നു. അന്ധയായ ഇളയ മകള്‍ക്ക് കാഴ്ച നല്‍കുകയാണ് അയാളുടെ സ്വപ്നം. അതിനുള്ള ഒരു വഴി തെളിഞ്ഞുവന്നപ്പോള്‍ അയാളുടെ മനസ് തുടിക്കുകയാണ്. എന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ഒടുവില്‍ തകര്ന്നുപോവുമ്പോള് അയാളുടെ മുഖത്ത് ദൈന്യം മാത്രം തെളിയുന്നു.
ജീവിതത്തിന്റെ ദൈന്യതകളിലൂടെ കടന്നുപോകുന്ന മുരുകന് എന്ന പാവം തമിഴനെ അവതരിപ്പിച്ചിക്കുന്ന മമ്മൂട്ടി അഭിനയപാടവത്തിന്റെ പുതിയ മുഖമാണ് വെളിവാക്കുന്നത്. കഥാപാത്രമായി മാറാന്‍ അനായാസമായി മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇസ്തിരിക്കാരന്‍ മുരുകന് പുതിയൊരു ശരീരഭാഷ പകര്‍ന്നാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മുരുകന്റെയുള്ളിലെ ആഴപ്പരപ്പുള്ള സ്നേഹവും ജീവിതത്തിലെ ദൈന്യങ്ങളില്‍ ഉഴലുന്ന മനസും ശരീരചലനങ്ങളിലൂടെ വെളിവാക്കാന്‍ മമ്മൂട്ടി എന്ന നടന് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ മര്‍മമറിയുന്ന ഒരു നടന് മാത്രം കഴിയുന്നതാണ് അത്.
തുടര്‍ച്ചയായ കച്ചവട വിജയങ്ങളുടെ ലഹരിയില്‍ പരദേശി പോലുള്ള സമാന്തരസിനിമകളില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച നടനാണ് മമ്മൂട്ടി. പുതിയ വിജയങ്ങള്‍ക്കായി തട്ടുപൊളിപ്പന്‍ മസാലകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി താത്പര്യം കാട്ടി. വിചിത്രമായ വേഷഭൂഷകളുമായി രാജമാണിക്യവും തുറുപ്പുഗുലാനും പോലുള്ള വേഷങ്ങള്‍ ചെയ്താല്‍ മതിയെന്ന മനോഭാവം മമ്മൂട്ടിയില്‍ വളര്‍ന്നിരുന്നു. ഈ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ തന്നിലെ നടനിലേക്ക് നോക്കാന്‍ മമ്മൂട്ടി താത്പര്യം കാട്ടിയിരുന്നില്ല. എന്നാല്‍ കറുത്ത പക്ഷികളിലെ മുരുകനിലൂടെ മമ്മൂട്ടി ഒരു ബാലന്‍സിംഗ് നടത്തിയിരിക്കുന്നു. മമ്മൂട്ടിയെന്ന നടന്റെ ശക്തമായ തിരിച്ചുവരവും ഈ ചിത്രം വിളംബരം ചെയ്യുന്നു.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ