Don't Miss!
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദേശീയചലച്ചിത്രോത്സവത്തിന് തുടക്കമായി സംഗീതവിരുന്ന്
ദേശീയചലച്ചിത്രോത്സവത്തിന് തുടക്കമായി സംഗീതവിരുന്ന്
നവംബര്‍ 29, 2004
പനാജി: എ.ആര്. റഹ്മാനൊരുക്കുന്ന സംഗീവിരുന്നോടെ 35-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നവംബര്‍ 29 തിങ്കളാഴ്ച തുടങ്ങും.
വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നടന് ദിലീപ്കുമാര് പങ്കെടുക്കും. മീരാ നായരുടെ പുതിയ സൃഷ്ടിയായ വാനിറ്റി ഫെയറാണ ്പത്തുദിവസം നീളുന്ന ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രം.
പനാജിയില്‍ പുതുതായി പണിട നാലു തിയേറ്ററുകളടങ്ങിയ അയനക്സ് സിനിപ്ലെക്സ്, കലാ അക്കാദമി എന്നിവയാണ് പ്രദര്‍ശനവേദികള്‍. വസുധൈവ കുടുംബകമെന്ന ആശയമുള്ള ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യന്‍-വിദേശ റെട്രോസ്പെക്ടീവ്, സമര്‍പ്പണം, ഇന്ത്യന്‍ പനോരമ, മെയിന്‍ സ്ട്രീം സിനിമ എന്നിങ്ങനെ ഏഴു പ്രധാന വിഭാഗങ്ങളാണുള്ളത്. 200ളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.
മണിരത്നമാണ് ഏഷ്യന്‍ മത്സരവിഭാഗത്തിന്റെ ജൂറി അധ്യക്ഷന്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ചലച്ചിത്രോത്സവത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാര്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങള്‍ക്കായി എട്ടുകോടിയോളം ചെലവഴിച്ചുകഴിഞ്ഞു. പ്രധാന വേദിയായ കലാ അക്കാദമി പരിഷ്കരിച്ചതും പുതുതായി മള്‍ട്ടിപ്ലെക്സ് നിര്‍മിച്ചതും അതിലുള്‍പ്പെടും. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഖ്യാതിയിലേക്ക് ഗോവ മേളയെയും ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രോത്സവം വഴി വിനോദസഞ്ചാരവ്യവസായത്തിനും നേട്ടമുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
പനാജിയിലെ വീഥികള്‍ ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. രണ്ടു പ്രധാന വീഥികളുടെ പണി യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തീകരിച്ചത്.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി