Don't Miss!
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
വാക്കത്തി വാസു: മണിയുടെ വ്യത്യസ്ത വേഷം
വാക്കത്തി വാസു: മണിയുടെ വ്യത്യസ്ത വേഷം
ഡിസംബര്‍ 05, 2002
ഭദ്രന് സംവിധാനം ചെയ്യുന്ന വെള്ളിത്തിരയില്‍ കലാഭവന്‍ മണിയും ജഗതി ശ്രീകുമാറും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാക്കത്തി വാസു എന്ന റൗഡിയായാണ് കലാഭവന്‍ മണി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൊല്ലപ്പണിക്കാരനാണ് വാക്കത്തി വാസു. അനില്‍ ബാബുവിന്റെ വാല്‍ക്കണ്ണാടിയിലും കൊല്ലനായാണ് മണി അഭിനയിക്കുന്നത്. തിയേറ്റര്‍ ഉടമയായ എരുമത്തടം വാസു എന്ന കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നു.
പേരു പോലെ തന്നെയാണ് വാസുവിന്റെ പ്രകൃതവും. കയ്യില്‍ എപ്പോഴും ഒരു കത്തിയുണ്ടാവും. ആ കത്തി കൊണ്ട് ഗ്രാമവാസികളെ മുഴുവന്‍ അയാള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.
വാസുവിനൊരു പെങ്ങളുണ്ട്-താത്ത. അയാള്‍ക്ക് എല്ലാമാണ് അവള്. ആരും അവളെയൊന്ന് നോക്കുന്നതു പോലും അയാള്‍ക്കിഷ്ടമല്ല. അവളെ നോക്കിയെന്ന കാരണം കൊണ്ടുമാത്രം പല ചെറുപ്പക്കാരെയും അയാള്‍ തന്റെ കത്തികൊണ്ട് കുത്തിയിട്ടുണ്ട്.
ആ ഗ്രാമത്തിലേക്കാണ് രാജയും അവന്റെ സുഹൃത്തുക്കളും എത്തിച്ചേരുന്നത്. ജോലി തേടിയെത്തിയതാണ് അവര്‍. സുന്ദരിയായ താത്തയെ രാജ കണ്ടു. അവളെ അയാള്‍ക്ക് ഇഷ്ടമായി. അയാള്‍ക്ക് നേരിടാനുണ്ടായിരുന്നത് വാക്കത്തിയുടെ വാസുവിന്റെ കത്തിയെയായിരുന്നു.
പൃഥ്വിരാജും നവ്യാനായരുമാണ് ചിത്രത്തിലെ നായകര്‍. രാജയെ പൃഥ്വിയും താത്തയെ നവ്യയും അവതരിപ്പിക്കുന്നു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, ഇന്ദ്രന്‍സ്, കൊച്ചിന് ഹനീഫ, മേഘനാഥന് എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
അല്‍ഫോണ്‍സ് എന്ന പുതിയ സംഗീത സംവിധായകനെ ഭദ്രന് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍