Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
മായാവിയും ഗരുഡനും
തെറ്റ് ചെയ്യുന്നവന് മായാവിയെ പോലെ വന്ന് ഇരുട്ടടി സമ്മാനിച്ച് മറയുന്നവനാണ് ഒരാള്‍. മറ്റൊരാള്‍ എന്തെങ്കിലും ഒരു കാര്യം വിചാരിച്ചാല്‍ പരുന്ത് റാഞ്ചി കൊണ്ടു പോകുന്ന വേഗത്തില്‍ അത് ചെയ്തുതീര്‍ക്കും. സമാനമായ അമാനുഷിക സ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങള്‍. ആദ്യത്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെങ്കില്‍ രണ്ടാമത്തെയാളാവുന്നത് ദിലീപാണ്.
മമ്മൂട്ടിയുടെയും ദിലീപിന്റെയും പുതിയ ചിത്രങ്ങളിലാണ് കൗതുകം ജനിപ്പിക്കുന്ന സമാന രീതികളുള്ള ഈ രണ്ട് കഥാപാത്രങ്ങള്‍. ഒരാള്‍ മായാവിയാണെങ്കില് മറ്റേയാള്‍ ഇന്‍സ്പെക്ടര്‍ ഗരുഡാണ്.
മായാവിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മഹിയെന്നാണ്. പ്രവര്‍ത്തിക്കുന്ന രീതിയുടെ സവിശേഷത കൊണ്ട് മായാവിയെന്ന് അറിയപ്പെടുന്നയാള്‍. അനീതിക്കെതിരെയാണ് ഈ മായാവി പൊരുതുന്നതെങ്കില്‍ ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കാര്യം അല്പം വ്യത്യാസമുണ്ട്.
കൈക്കൂലി കൊടുത്ത് പൊലീസ് സര്‍വീസില്‍ കയറിപ്പറ്റിയ ആളാണ് മാധവന്‍കുട്ടി. പത്ത് ലക്ഷം രൂപ മുടക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ആള്. സര്‍വീസിലെത്തി അധികം വൈകാതെ മുടക്കിയ കാശ് അയാള്‍ തിരിച്ചുപ്പിടിച്ചു. കാശുണ്ടാക്കാന്‍ എന്ത് അനീതിക്കും അയാള്‍ കൂട്ടുനില്‍ക്കും. ഒരു കാര്യം വിചാരിച്ചാല്‍ പരുന്ത് റാഞ്ചുന്ന വേഗത്തില്‍ അത് ചെയ്തുതീര്‍ക്കുകയും ചെയ്യും. അങ്ങനെയാണ് മാധവന്‍കുട്ടിയെ മറ്റ് പൊലീസുകാര്‍ ഗരുഡന് എന്ന് വിളിച്ചുതുടങ്ങിയത്.
രണ്ട് ചിത്രവും നര്‍മത്തിന്റെ രസക്കൂട്ടിലാണ് ഒരുക്കുന്നത്. തമാശ ചിത്രങ്ങള്‍ ചെയ്ത് സൂപ്പര്‍ഹിറ്റുകള്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്ത സംവിധായകരാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സിഐഡി മൂസ, തുറുപ്പുഗുലാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ജോണി ആന്റണിയുടേതാണ് ഇന്‍സ്പെക്ടര്‍ ഗരുഡ്. കല്യാണരാമന്, തൊമ്മനും മക്കളും തുടങ്ങിയ തമാശചിത്രങ്ങള്‍ ഒരുക്കിയ ഷാഫിയാണ് മായാവി സംവിധാനം ചെയ്യുന്നത്.
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി