Don't Miss!
- News പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ശ്രദ്ധിക്കുക, യെല്ലോ അലേർട്ട്
- Automobiles കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം
മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം
ഡിസംബര്‍ 19, 2000
മുംബൈ: ഡോ. ബാബാസാഹിബ് അംബേദ്കര്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മലയാള ചലച്ചിത്ര താരം മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം നല്കി. ഡിസംബര്‍ 17 ഞായറാഴ്ച രാത്രി ശിവാജി പാര്‍ക്കില്‍ പീപ്പിള്‍സ് ആര്‍ട്ട് സെന്റര്‍ നല്കിയ സ്വികരണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, ഉപ മുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തു.
താനറിയുന്നതില്‍ വെച്ച് മഹാനായ സാമുഹ്യനവീകരണ പ്രസ്ഥാന നേതാവാണ് ഡോ. അംബേദ്കര്‍ എന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇത്രയും വലിയൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ സംവിധായകന് ജബാര്‍ പട്ടേലാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.
ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അംബേദ്കറിനെ അവതരിപ്പിക്കാന്‍ താന്‍ മതിയാകുമോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന് എന്നില്‍ വിശ്വാസമര്‍പ്പിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ ആത്മവിശ്വാസം കിട്ടി - മമ്മൂട്ടി പറഞ്ഞു.
കലാകാരന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലെന്ന് മമ്മൂട്ടി തന്റെ അഭിനയശൈലിയിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച മുഖ്യമന്ത്രി ദേശ്മുഖ് പറഞ്ഞു. ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
സ്വീകരണത്തിനു മുമ്പ് അംബേദ്കറുടെ സമാധിസ്ഥലമായ ചൈത്യഭൂമി സന്ദര്‍ശിച്ച് മമ്മൂട്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ