Don't Miss!
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
വിവാഹമോചനം: കാവ്യ ഒത്തുതീര്‍പ്പിന്
നിഷാല്‍ ചന്ദ്രയ്ക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളും കേസുകളും പിന്‍വലിക്കുമെന്ന തരത്തിലുള്ള ധാരണാപത്രത്തിലാണ് കാവ്യയും കുടുംബവും ഒപ്പുവെച്ചതെന്ന് സൂചനകളുണ്ട്. കോടതിയ്ക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് നിഷാലിന്റെ അഭിഭാഷകന് നേരത്തെ പറഞ്ഞിരുന്നു.
കേസ് ഒത്തുതീര്‍പ്പാകുന്നതോടെ കാവ്യയ്ക്കു നിഷാല്‍ ചാര്‍ത്തിയ താലിമാലയും, വിവാഹസമയത്ത് അണിയിച്ച മറ്റൊരു മാലയും കാവ്യയുടെ കുടുംബം തിരികെ നല്‍കും. കുവൈറ്റില്‍ നിന്നു മടങ്ങിയ സമയത്ത് കാവ്യയുടേതായി ഭര്‍തൃവീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെല്ലാം തിരികെ കൊടുക്കാമെന്നും ധാരണാപത്രത്തിലുണ്ട്. ധാരണാപത്രത്തില്‍ ഒപ്പിടുകയാണെങ്കില്‍ വിവാഹ മോചനത്തിന് തയാറാണെന്നാണ് നിഷാലിന്റെ കുടുംബം അറിയിച്ചിരിയ്ക്കുന്നത്.
അതേ സമയം എറണാകുളം ജില്ലാ കോടതിയിലും പിന്നീട് കുടുംബ കോടതിയിലും കാവ്യ നല്കിയ പരാതിപ്രകാരം നിഷാലിന്റെ കുടുംബത്തിന് നല്കിയ 95 ലക്ഷം രൂപ മടക്കി നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. ഈമാസം 23നും 28നും കോടതി വീണ്ടും കേസു പരിഗണിയ്ക്കുന്നതിന് മുമ്പെ പരാതി പിന്‍വലിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കാവ്യയുടെ കുടുംബം സമര്‍പ്പിയ്ക്കുമെന്നാണ് സൂചന.
2009 ഫെബ്രുവരി അഞ്ചിനു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കാവ്യയുടേയും കുവൈത്തില്‍ സ്ഥിരതാമസമാക്കിയ നിഷാല്‍ ചന്ദ്രയുടേയും വിവാഹം. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം കുവൈത്തിലേക്കുപോയ കാവ്യ ഏതാനും മാസങ്ങള്‍ക്കുശേഷം വീട്ടിലേക്ക് തിരികെ പോന്നു.
തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃ കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്ന് കാവ്യ വെളിപ്പെടുത്തിയത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അതേ സമയം 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നാട്ടിലേക്കു മടങ്ങിയ കാവ്യയുടെ മനസ് മാറിയതെങ്ങനെയെന്ന് അറിയില്ലെന്നാണു നിഷാലിന്റെ കുടുംബം പറഞ്ഞിരുന്നത്. ഇരുകുടുംബങ്ങളും പിന്നീട് ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും വഴിതെളിച്ചു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി