Don't Miss!
- Finance 10,000 രൂപ വളർന്നത് 1 ലക്ഷമായി, കീശ വീർപ്പിച്ച് മൾട്ടിബാഗർ ഓഹരി, മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജ്
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Automobiles സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
- News 'നന്നായി ഒലത്തിക്കോ, വെള്ള പൂശി പടവും എടുത്ത് നടപ്പാണ് ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എംഎം മണി
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
രാത്രി പത്തുകഴിഞ്ഞാല്‍ ഷൂട്ടിങ് പാടില്ല
വെള്ളിയാഴ്ച സിനിമാമന്ത്രി കെബി ഗണേഷ് കുമാറും നിര്‍മ്മാതാക്കളും ഫെഫ്ക പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങളുണ്ടായത്. തൊഴിലാളികളുടെ രാത്രിബത്ത, വേതനം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ധാരണയാകാത്തതിനാലാണു ചിത്രീകരണം രാത്രി പത്തു മണിവരെയാക്കി പരിമിതപ്പെടുത്തിയത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാകും സംയുക്ത കൂടിയാലോചനാ സമിതി രൂപവല്‍ക്കരിക്കുക.
ചര്‍ച്ചയില്‍ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും ജനറല്‍ ബോഡിയോഗം ചേര്‍ന്നശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയുള്ളൂവെന്നു നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
തൊഴിലാളികളുടെ എണ്ണം, വേതനം, രാത്രിബത്ത തുടങ്ങിയ കാര്യങ്ങളില്‍ ഓഗസ്റ്റ് 30 വരെ കരാര്‍ നിലവിലുള്ളതിനാല്‍ തല്‍സ്ഥിതി തുടരും. ഇക്കാലയളവില്‍ സിനിമാഷൂട്ടിംഗ് രാത്രി പത്തു മണിവരെയേ ഉണ്ടാകാവൂ എന്നാണു നിര്‍ദേശം.
സാങ്കേതികപ്രവര്‍ത്തകരുടെ എണ്ണം പരമാവധി 86 വരെയേ ആകാവൂ. കലാസംവിധായകന്റെയും അസിസ്റ്റന്റുകളുടേയും എണ്ണം പരമാവധി എട്ടുവരെയേ ആകാവൂ. സിനിമാമേഖലയിലെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനു രൂപീകരിക്കുന്ന സംയുക്ത കൂടിയാലോചനാസമിതിയുടെ കര്ശനനിയന്ത്രണത്തിലാകും ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുക.
മലയാള സിനിമാമേഖല നേരിടുന്ന മുഖ്യപ്രതിസന്ധി തരണം ചെയ്യുന്നതിനാണ് ഇത്തരമൊരു സമിതി രൂപവല്ക്കരിക്കുന്നതെന്നു മന്ത്രി ഗണേഷ് കുമാര്‍ ചര്‍ച്ചക്കുശേഷം നടത്തിയ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു. താരസംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
-
അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ