Don't Miss!
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
രാജുവും അമ്മയും ഇനി അഭ്രപാളികളില്‍
വയസ്സായ ഈ അമ്മയും മനസ്സിന്റെ സമനില നഷ്ടപ്പെട്ട നിലയിലുള്ള മുതര്‍ന്ന മകനും എന്നും മുതലാണ് നഗരത്തിന്റെ ഭാഗമായതെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. മുംബൈയിലെ വീട്ടില്‍ നിന്നും മകനെയും അമ്മയെയും മകള്‍ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. എവിടെയൊക്ക അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ഇവര്‍ തൃശൂരിലെത്തി ചേര്‍ന്നു. ഇതുമാത്രം ചിലര്‍ക്കറിയാം.
നഗരഹൃദയമായ തേക്കിന്‍കാട് മൈതനവും കടത്തിണ്ണകളും ഇവര്‍ക്ക് അഭയമേകി. തുണയില്ലാതെ സമനില തെറ്റിയ മകനടൊപ്പം നഗരത്തിരക്കില്‍ അലഞ്ഞുതിരിയുമ്പോഴും ആരുടെയും പക്കല്‍ നിന്ന് ഭിക്ഷ യാചിയ്ക്കാന്‍ അമ്മ തയാറായിരുന്നില്ല. ഒരുകാലത്ത് നല്ല നിലയില്‍ ജീവിച്ചതു കൊണ്ടാവും അതിനവര്‍ മടി കാണിച്ചത്.എന്നാല്‍ നഗരത്തിലെത്തുന്ന സഹൃദയര്‍ ഇവരെ സഹായിക്കാന്‍ തയാറായി.
വീട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കിയെങ്കിലും അമ്മയുടെ പേരില്‍ മകള്‍ കൃത്യമായി മണിയോഡര്‍ അയക്കുമായിരുന്നു. സ്ഥിരമായി മേല്‍വിലാസം ഇല്ലാതിരുന്നിട്ടും പോസ്റ്റ്മാന് ഇവര്‍ക്ക് കൃത്യമായി മണിയോഡറുകള്‍ എത്തിച്ചുകൊടുത്തിരുന്നുവെന്ന കാര്യം പെട്ടെന്നാരും വിശ്വസിച്ചുവെന്ന് വരില്ല.
കുറച്ചുവര്‍ഷം മുമ്പ് അമ്മയെ തനിച്ചാക്കി രാജു ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. മൂന്ന് വര്‍ഷം മുമ്പ് ആ അമ്മയും മകന് പിന്നാലെ പോയി. എന്നാല്‍ നഗരവാസികളുടെ ഓര്‍മ്മകളിലിപ്പോഴും ഈ അമ്മയും മകന്റെയും ജീവിതം തങ്ങിനില്ക്കുന്നു.
മനോനില തെറ്റിയ മകനെ കൈവിടാതെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അവഗണിച്ച് നഗരത്തിരക്കില്‍ ജീവിതം തള്ളിനീക്കിയ അമ്മയുടെ കഥ ഇപ്പോഴിതാ അഭ്രപാളികളിലേക്കെത്തുകയാണ്.
യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രാജുവും അമ്മയും എന്ന പേരില്‍ ദേവരാജനാണ് അമ്മയുടെയും മകന്റെയും ജീവിതകഥയ്ക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. മാടമ്പ് കുഞ്ഞിക്കുട്ടന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അമ്മയുടെ വേഷം സുകുമാരിയും മകനായ രാജുവിന്റെ വേഷം ജഗതി ശ്രീകുമാറും അവതരിപ്പിയ്ക്കും.
ഊര്‍മ്മിള ഉണ്ണി, അനൂപ് മേനോന്, ശിവാജി ഗുരുവായൂര്‍, കെപിഎസി ലളിത എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. സംവിധായകനായ ദേവരാജന്‍ തന്നെയാണ് രാജുവും അമ്മയും നിര്‍മ്മിയ്ക്കുന്നത്.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'