Don't Miss!
- News നവകേരള ബസ് ഓടുക ഏത് റൂട്ടിൽ?; കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ എന്ന് സൂചന
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
2012 ന്റെ തുടക്കം തിരിച്ചടിയോടെ!!
എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിയ്ക്കുന്ന വാര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ പുറത്തുവരുന്നത് ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ആദ്യ നാല് സിനിമകളും വമ്പന്‍ പരാജയത്തിലേക്ക് നീങ്ങുന്നത് വിപണിയ്ക്ക നിരാശ സമ്മാനിയ്ക്കുകയാണ്.
ഒരു കൂട്ടം താരപുത്രന്മാരെയും പുതുമുഖങ്ങളെയും അണിനിരത്തിയൊരുക്കിയ ഓര്‍ക്കൂട്ട് ഒരോര്മ്മക്കൂട്ടാണ് പരാജയപരമ്പരയ്ക്ക് തുടക്കമിട്ടത്. മനോജ്-വിനോദ് എന്നീ സംവിധായകരുടെ പ്രഥമ സംരംഭമായ ചിത്രം ഔട്ട്ഡേറ്റഡ് എന്നായിരുന്നു പ്രേക്ഷകരുടെ വിധിയെഴുത്ത്. ഓണ്‍ലൈനിലെ ഓര്‍ക്കൂട്ട് പോലും അന്ത്യവിശ്രമം കൊള്ളുമ്പോള്‍ അതിന്റെ പേരിലുള്ള സിനിമയോടും പ്രേക്ഷകര്‍ മമത കാണിച്ചില്ല.
ആസിഫ് അലിയെ സൂപ്പര്താരമാക്കുമെന്ന പ്രചാരണത്തോടെ തിയറ്ററുകളിലെത്തിയ അസുരവിത്തിനും രക്ഷയുണ്ടായില്ല. എകെ സാജന് ഒരുക്കിയ ചിത്രം യഥാര്‍ത്ഥത്തില്‍ ആസിഫിന് പാരയായി മാറുകയാണുണ്ടായത്. കാമ്പില്ലാത്ത തിരക്കഥയും അതിനൊത്ത സംവിധാനവും ചേര്‍ന്നപ്പോള്‍ അസുരവിത്ത് തിയറ്റുകളിലെ ദുരന്തമായി മാറി.
ചക്കയിട്ട് മുയലുകളെ വീഴ്ത്തിയിരുന്ന സംഘത്തിനേറ്റ പരാജയമായാണ് ജയസൂര്യയുടെ കുഞ്ഞളിയന്റെ പരാജയം വിലയിരുത്തപ്പെടുന്നത്. മിനി സ്ക്രീനും ബിഗ് സ്ക്രീനും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടെന്ന് കുഞ്ഞളിയനിലൂടെ ജി സുരേന്ദ്രന്-കൃഷ്ണ പൂജപ്പുര ടീമിന് മനസ്സിലായിട്ടുണ്ടാവണം.
2011ല്‍ സന്തോഷ് പണ്ഡിറ്റ് കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിയ്ക്കുന്ന സജിന്‍ രാഘവ് സംവിധാനം ചെയ്ത പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറും പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്ക്കുന്നില്ല. കരിയറിലെ മോശം തിരക്കഥയെന്ന പേരുദോഷം മാത്രമാണ് സിനിമ ശ്രീനിവാസന് നേടിക്കൊടുത്തത്. അറബി കാശുണ്ടാക്കി; വ്യാപാരിയുടെ കച്ചവടം പൂട്ടി
അടുത്തപേജില്‍