twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയ്ക്ക് പറയാന്‍ വേദികളുണ്ടായി

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/20-nishal-chandra-defends-divorce-1-aid0166.html">« Previous</a>

    Kavya and Nishal
    കാവ്യയ്ക്ക് പറയാന്‍, നിലപാടുകള്‍ വ്യക്തമാക്കാന്‍ വേദികളുണ്ടായിരുന്നു. ചാനലുകള്‍, ആനുകാലികങ്ങള്‍ ,....കാരണം അവര്‍ മലയാള സിനിമയുടെ ലൈംലൈറ്റില്‍ നില്‍ക്കുമ്പോഴാണ് വിവാഹത്തിന് ഒരുങ്ങിയത്. ...വിവാഹവും ആഘോഷിച്ചു,വിവാഹാനന്തര പ്രശ്‌നങ്ങളും ആഘോഷിച്ചു. കാവ്യ തിരിച്ച് മലയാള സിനിമയുടെ ഭാഗമായി, വിവാഹമോചനവും കിട്ടി. മലയാളി പ്രേക്ഷകര്‍ എല്ലാം മറന്ന് കാവ്യമാധവനെ പഴയ സ്‌നേഹത്തോടെ തിരിച്ചെടുത്തു. എന്നാല്‍ തന്റെ വ്യക്തിത്വത്തിനേറ്റ മുറിപ്പാടോടെ തിരിച്ചുപോകാനൊരുങ്ങുന്ന നിഷാല്‍ ചന്ദ്ര തന്റെ മേല്‍ മാധ്യമങ്ങള്‍ ചാര്‍ത്തിവെച്ച കാര്യങ്ങളില്‍
    വേദനിക്കുന്നു.

    യുഎസ്എയിലെ സ്‌റാഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സിലും സ്‌റീവന്‍സ് ഇന്‍ സ്‌റിറ്റിയൂട്ടോഫ് ടെക്‌നോളജിയില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗിലും എം.എസ് എടുക്കുകയും ചെയ്ത നിഷാല്‍ ചന്ദ്ര കഴിഞ്ഞ അഞ്ചു വര്‍ഷമായ് കുവൈറ്റിലെ പ്രമുഖ ബാങ്കില്‍ ഫിനാന്‍സ് ടെക്‌നോളജി കണ്‍സള്‍ട്ടന്റാണ്. ഇവരുടെ കുടുംബം 34 വര്‍ഷത്തോളമായി വിദേശത്തു ജീവിക്കുന്നവരും.ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനുവേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ഡ്രഗ്ഗ് അഡിക്റ്റാണെന്നും , ഈ വ്യക്തിഹത്യയ്ക്കപ്പുറം ഡോക്ടറായ ജ്യേഷ്ഠന്റെ കുടുംബത്തെയും മാധ്യമങ്ങള്‍ വെറുതെവിട്ടില്ല.

    തുടര്‍ന്ന് താന്‍ വാങ്ങിയിരുന്ന സ്വര്‍ണ്ണവും വന്‍തുക സ്ത്രീധനവും തിരിച്ചുകൊടുത്തെന്ന വാര്‍ത്ത
    പ്രചരിപ്പിച്ചത് പ്രമുഖ മാധ്യമങ്ങള്‍ തന്നെ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തി. വിവാഹവും വിവാഹ മോചനവും തികച്ചും വ്യക്തിപരവും സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളുമാണ്.ഒരു സെലിബ്രിറ്റിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ മാത്രം ഈ വിധം എന്നോട് വേണ്ടിയിരുന്നില്ലെന്നും നിഷാല്‍ ചന്ദ്ര വ്യക്തമാക്കി.തന്നെയും കുടുംബത്തേയും കുറിച്ച് മാധ്യമ ദ്വാര അറിഞ്ഞതെല്ലാം തെറ്റിദ്ധാരണയുടെ
    പുറത്തായിരുന്നുഇത് മനസിലാക്കണമെന്ന് ഒരഭ്യര്‍ത്ഥനയേ നിഷാലിനുള്ളു. വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ക്കിവിടെ തങ്ങിതായിരുന്നു നിഷാല്‍ ചന്ദ്ര

    മുന്‍ പേജില്‍
    നിഷാല്‍ ചന്ദ്രയ്ക്ക് എന്തോ പറയാനുണ്ട്

    <ul id="pagination-digg"><li class="previous"><a href="/news/20-nishal-chandra-defends-divorce-1-aid0166.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X