Don't Miss!
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
അടുത്ത മിഷന് പാളിപ്പോയതെന്തു കൊണ്ട്?
കീര്‍ത്തിചക്ര നേടിയ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് മേജര്‍ രവി മിഷന് 90 ഡേയ്സ് ഒരുക്കിയത്. ആദ്യചിത്രത്തില്‍ ലാലിനെ നായകനാക്കിയ മേജര്‍ രവി ഈ ചിത്രത്തിലെ കമാന്റോ ഓഫീസറുടെ വേഷം മമ്മൂട്ടിക്ക് നല്കി.
മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരുന്നു ചിത്രത്തിലെ നായകവേഷം. രാജീവ്ഗാന്ധിയെ വധിച്ച എല്‍ടിടിഇ പ്രവര്‍ത്തകരെ കണ്ടെത്താനായുള്ള മിഷന് നേതൃത്വം നല്കുന്ന സൈനിക ഓഫീസറുടെ വേഷം മമ്മൂട്ടി മികവുറ്റതാക്കി. പക്ഷേ കീര്‍ത്തിചക്രയുടെ വിജയം അടുത്ത ചിത്രത്തിലും ആവര്‍ത്തിക്കാന്‍ മേജര്‍ രവിക്ക് കഴിഞ്ഞില്ല.
കീര്‍ത്തിചക്രയുടെ ഏറ്റവും വലിയ പ്രത്യേകത അതിവേഗത്തില്‍ കടന്നുപോകുന്ന ഷോട്ടുകളും അതേ വേഗത്തില്‍ കഥ പറയുന്ന രീതിയുമാണ്. ഷോട്ടുകള്‍ അതിവേഗത്തില്‍ മാറിമറയുന്ന ചിത്രം ആദ്യന്തം പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്നതായിരുന്നു. ഈ മികവ് മിഷന് 90 ഡേയ്സില്‍ മേജര്‍ രവിക്ക് ആവര്‍ത്തിക്കാനായില്ല.
ഷോട്ടുകള്‍ അതിവേഗം മാറിമറയുന്നുണ്ടെങ്കിലും കഥ നിന്നിടത്തു തന്നെ നില്ക്കുന്ന അവസ്ഥയാണ് ഈ ചിത്രത്തില്‍. ചിത്രം സജീവമാകുന്നത് അവസാനത്തെ 15 മിനുട്ട് ക്ലൈമാക്സില്‍ മാത്രം. ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ ഇഴച്ചില്‍ ചിത്രത്തിലുടനീളം പ്രകടമായിരുന്നു. കീര്‍ത്തിചക്ര കണ്ട് ത്രില്ലടിച്ച പ്രേക്ഷകര്‍ക്ക് ആ അനുഭവം നല്കാന് മിഷന് 90 ഡേയ്സില്‍ മേജര്‍ രവിക്ക് കഴിഞ്ഞില്ല.
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'