TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇനി ലാലിനെ നായകനാക്കില്ല
നരസിഹം വന്‍വിജയം നേടിയപ്പോള്‍ ഷാജി കൈലാസ് പറഞ്ഞു: ഇനി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യില്ല. ആ പ്രസ്താവനക്ക് ഷാജി കൈലാസ് ഒരു വിശദീകരണം കൂടി നല്കി- നരസിംഹം പോലെ അതിശക്തമായ ഒരു കഥാപാത്രം ലാലിന് നല്കാന് കഴിയുമെങ്കില്‍ മാത്രമേ ഇനി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യൂ.
പറഞ്ഞതൊക്കെയും ഷാജി കൈലാസ് പിന്നീട് വിഴുങ്ങി. മോഹന്‍ലാല്‍ പിന്നീടും ഷാജി കൈലാസ് ചിത്രങ്ങളില്‍ അഭിനയിച്ചു. നരസിംഹത്തിലെ കഥാപാത്രത്തേക്കള് അതിശക്തന്മാരാണോ താണ്ഡവത്തിലെയും നാട്ടുരാജാവിലെയും നായകന്മാര് എന്നൊന്നും ചോദിക്കരുത്. ലാലിന്റെ ഡേറ്റുണ്ട്, സിനിമ നിര്‍മിക്കാനും സംവിധായകന് സാമാന്യം നല്ല തുക പ്രതിഫലം നല്‍കാനും ഒരു നിര്മാതാവുമുണ്ട്. അപ്പോള്‍ പിന്നെ ആറാം തമ്പുരാനില്‍ തുടങ്ങിയ ഈ കലാപരിപാടി ആവര്‍ത്തിക്കുക തന്നെ.
ബാബാ കല്യാണി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൊണ്ട് ഷാജി കൈലാസ് മീശ പിരിപ്പിച്ചില്ല. ബാബാ കല്യാണിക്കു മുമ്പ് ഷാജി കൈലാസ് പ്ലാന്‍ ചെയ്തിരുന്നത് അലിഭായി എന്ന ചിത്രമായിരുന്നു.
ബാബാ കല്യാണി പുറത്തിറങ്ങിയപ്പോള്‍ ഷാജി കൈലാസ് പറഞ്ഞത് ഇനി അലിഭായി എന്ന ചിത്രം താന്‍ സംവിധാനം ചെയ്യില്ലെന്നാണ്. അലിഭായി ചെയ്താല്‍ താന്‍ മോഹന്‍ലാലിനെ കൊണ്ട് വീണ്ടും മീശ പിരിപ്പിച്ചെന്നും മുണ്ടു മടക്കിക്കുത്തി അടിപ്പിച്ചെന്നും ലാലിനെ വീരനായകനാക്കിയെന്നുമൊക്കെ വിമര്‍ശനം നേരിടേണ്ടി വരും, അതിനാല്‍ അലിഭായി ചെയ്യാന്‍ എന്നെ കിട്ടില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ ഗീര്‍വാണം.
പറഞ്ഞതൊക്കെ വീണ്ടും വിഴുങ്ങാന്‍ ഷാജിക്ക് മടിയുണ്ടായില്ല. അലിഭായി ഈ വര്‍ഷത്തെ ലാലിന്റെ ഓണച്ചിത്രമായി ആഗസ്ത് 15ന് പുറത്തിറങ്ങി.