Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ലോഹിയുടെ തൂലികകൊണ്ട് വളര്‍ന്നവര്‍
സവര്ണ്ണനായിരുന്നില്ലെന്നതുതന്നെ ഇതിന് പിന്നാലെ ഒരു വലിയകാരണമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പിന്നെ എം.ടി എന്ന വടവൃക്ഷ ചുവട്ടില്‍ ഒരു സാധാരണ മരത്തിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യവും അവശേഷിപ്പിക്കുന്നു. കേരളത്തിന്റെ സാമൂഹിക ജീവിതം പരിസരം, കുടുംബാന്തരീക്ഷത്തിലെ സൂഷ്മമായ വികാരങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനുള്ള വൈഭവം ഇവയൊക്കെ ലോഹിതദാസിന്റെ മാത്രം പ്രത്യേകതയായിരുന്നു.
സാധാരണക്കാരുടെ ഇടയില്‍ നിന്ന് ജീവിതം തൊട്ടറിഞ്ഞതിന്റെ ചൂടും, ചൂരും, പങ്കുവെയ്ക്കുന്നത് തന്നെയായിരുന്നു ലോഹിതദാസിന്റെ സിനിമകളത്രയും.സിബി മലയില്‍ എന്ന സംവിധാന പ്രതിഭയുടെ
ഗ്രാഫ് ഉയര്‍ന്നതും ലോഹിതദാസിന്റെ സ്വാധീനം കൊണ്ട് മാത്രമായിരുന്നു.
തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍, കിരീടം, മാലയോഗം, മുദ്ര, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ധനം,കമലദളം, ഇവരുടെ ടീം അന്നത്തെ ഒരാവേശം തന്നെയായിരുന്നു. ഒരു തിരിച്ചുവരവിന് സിബി മലയില്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.
ലോഹിതദാസിന്റെ തിരക്കഥകള്‍ കൊണ്ട് മാത്രം മികച്ച സിനിമകള്‍ ചെയ്തവരുമുണ്ട്. ജോര്‍ജ്ജ് കിത്തു(ആധാരം), സുന്ദര്‍ദാസ്(സല്ലാപം), സുരേഷ് ഉണ്ണിത്താന്(ജാതകം) ,കൊച്ചിന് ഹനീഫ(വാല്‍സല്യം), വേണു(ചകോരം). ഇവരെല്ലാം മികച്ച തിരക്കഥകള്‍ കൊണ്ട് നല്ല സിനിമകള്‍ ചെയ്തവരാണ്.
അടുത്തപേജില്‍ നിര്‍ഭാഗ്യം കസ്തൂരിമാനിന്റെ രൂപത്തില്‍