Don't Miss!
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ആത്മരക്ഷയ്ക്ക് ഒരു തോക്കു വേണം: തിലകന്
സംവിധായകന് അലി അക്ബറിന്റെ കാറിനു നേരെ അജ്ഞാതര്‍ അക്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു തോക്ക് സ്വന്തമാക്കാന്‍ തിലകന് തീരുമാനിച്ചിരിക്കുന്നത്.
എന്നോടൊപ്പം നില്ക്കുന്നവര് ആക്രമിക്കപ്പെടുകയാണ്. എനിക്കെതിരെയും ആക്രമണമുണ്ടാകുമെന്ന് ഭയമുണ്ട്. അതിനാല്‍ ഒരു തോക്കിന് അപേക്ഷ നല്‍കുകയാണ്.
എല്ലാ മുന്നറിയിപ്പുകളും ലംഘിച്ച് എന്നെ നായകനാക്കി അച്ഛന് എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് അലി അക്ബറിന്റെ കാര്‍ ആക്രമിച്ചത്. ഇതിനു പിന്നില്‍ താരസംഘടനയായ അമ്മയുടെ ഹിഡന്‍ അജണ്ടയുണ്ട്- തിലകന് ആരോപിച്ചു.
തനിയ്ക്ക് വധഭീഷണിയുണ്ടെന്നും അമ്മ ഏല്പ്പിച്ചയാളുകള് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തിരി്ക്കുകയാണെന്നുമെല്ലാം തിലക് ഇടയ്ക്ക് ആരോപിച്ചിരുന്നു.
ഒരിക്കല്‍ പത്തനാപുരത്ത് വച്ച് തിലന്‍ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണം നടന്നു. അന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് അതിന് പിന്നിലെന്നാണ് തിലകന് ആരോപിച്ചു.
തിങ്കളാഴ്ച തന്റെ കാര്‍ എറിഞ്ഞു തകര്‍ത്തവര്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രവര്‍ത്തകരാണെന്ന് അലി അക്ബറും ആരോപിച്ചിട്ടുണ്ട്.