Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിനയപക്ഷം മാനനഷ്ടക്കേസിന്
കൊച്ചി : മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാക്ട സാംസ്ക്കാരിക വേദി ഭാരവാഹികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വിനയന് പക്ഷം.
മാക്ട രൂപം കൊണ്ടതിനു ശേഷം ഇതുവരെയുളള മുഴുവന്‍ കണക്കും പരിശോധിക്കണമെന്ന് വിനയന്, സംവിധായകന് മോഹന്‍, ബൈജു കൊട്ടാരക്കര എന്നിവര്‍ ആവശ്യപ്പെട്ടു. 1996ല്‍ കൊച്ചിയില്‍ നടത്തിയ സംഗീത സംഗമം, ബാബുരാജ് സംഗീത അക്കാദമിക്കു വേണ്ടി കോഴിക്കോട്ട് നടത്തിയ സംഗീത സന്ധ്യ എന്നിവയുടെ കണക്കുകള്‍ പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ ബി ഹരികുമാര്‍, തമ്പി കണ്ണന്താനം, ശ്രീമൂലനഗരം മോഹന്‍, ജോസ് തോമസ് എന്നിവര്‍ക്കെതിരെ അമ്പതു ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് നല്‍കാനാണ് വിനയന്പക്ഷത്തിന്റെ നീക്കം.
നിയമസാധുതയില്ലാത്തതാണ് മാക്ട സാംസ്ക്കാരിക വേദിയുടെ ജനറല്‍ ബോഡി യോഗം. ഹരികുമാര്‍ ചെയര്‍മാനായ കമ്മിറ്റിക്ക് അധികാരമേല്‍ക്കാന്‍ തടസമില്ലാതിരിക്കെ കോടതിയുത്തരവ് വരുന്നതിന് മുമ്പ് യോഗം ചേര്‍ന്നതില്‍ ദുരൂഹതയുണ്ട്. മാക്ട ചെയര്‍മാനോ സെക്രട്ടറിയോ ഒപ്പിടാത്ത കണക്കാണ് യോഗത്തില്‍ ഹാജരാക്കിയത്.
ഒരു പൈസയുടെയും ക്രമക്കേട് തന്റെ ഭരണകാലത്ത് ഉണ്ടായിട്ടില്ലെന്നും മറിച്ച് തെളിയിക്കാമെങ്കില്‍ തെളിയിക്കാനും വിനയന് പുതിയ ഭരണസമിതിയെ വെല്ലുവിളിച്ചു.
ആരോപണ പ്രത്യാരോപണങ്ങളുമായി വീണ്ടും രംഗം കൊഴുത്തതോടെ ഇരുവിഭാഗവും തമ്മിലുളള ഒത്തുതീര്‍പ്പിന് സാധ്യത തീരെ മങ്ങിയിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!