Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
2009ല്‍ മമ്മൂട്ടിയുടെ പടയോട്ടം
അതേസമയം 2007-08 വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണത്തിലും വിജയങ്ങളിലും ഗുണമേന്മയിലും 2009 ഒരുപടി മുമ്പില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ 61 ചിത്രങ്ങള്‍ മാത്രം തിയറ്ററുകളിലെത്തിയപ്പോള്‍ ഇത്തവണ 78 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. തെലുങ്ക്-കന്നഡ ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റം കൂടിയാവുമ്പോള്‍ സിനിമകളുടെ എണ്ണം നൂറിനടുത്തെത്തും.
മലയാള സിനിമയുടെ താരരാജാക്കന്മാരായി മമ്മൂട്ടിയും മോഹന്‍ലാലും തുടരുന്ന കാഴ്ച ബാക്കിവെച്ചു കൊണ്ടാണ് 2009 വിടപറയുന്നത്. അതേസമയം ബോക്സ് ഓഫീസ് വിജയങ്ങളുടെയും അഭിനയ സാധ്യതയുള്ള വേഷങ്ങളുടെയും കണക്കെടുക്കുമ്പോള്‍ മമ്മൂട്ടി ലാലിനെയും കടത്തിവെട്ടിയെന്ന് പറയുന്നതാവും ശരി.
ലൗ ഇന്‍ സിംഗപ്പോര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, ലൗഡ് സ്പീക്കര്‍, കുട്ടിസ്രാങ്ക്, പഴശ്ശിരാജ, കേരള കഫെ, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ചട്ടമ്പിനാട് എന്നിങ്ങനെ ഒമ്പത് സിനിമകളാണ് മമ്മൂട്ടിയ്ക്ക് ഈ വര്‍ഷം ഉണ്ടായിരുന്നത്.
വാണിജ്യവിജയങ്ങള്‍ക്കും വ്യത്യസ്തതയ്ക്കും വേണ്ടി മമ്മൂട്ടി തിരഞ്ഞെടുത്ത ലൗ ഇന്‍ സിംഗപ്പോര്‍, പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായി മാറുകയാണുണ്ടായത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള താരത്തിനുള്ള ധാരക്കുറവ് വെളിപ്പെടുത്തുന്ന വിധത്തിലായിരുന്നു ഈ രണ്ട് സിനിമകളും.
ലൗ ഇന്‍ സിംഗപ്പോര്‍ മമ്മൂട്ടിയുടെ കരിയറിന് ചീത്തപ്പേര് മാത്രമാണ് സമ്മാനിച്ചത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയെന്ന ലേബലില്‍ തിയറ്ററുകളിലെത്തിയ ഭൂതത്തിനും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാനായില്ല.
ലൗഡ് സ്പീക്കര്‍, ഡാഡി കൂള്‍ ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ പഴശ്ശിരാജ മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതി. വര്‍ഷാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രങ്ങളായ പാലേരി മാണിക്യം, ചട്ടമ്പിനാടും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. കുട്ടിസ്രാങ്കിന് തിയറ്റര്‍ റിലീസായില്ലെങ്കിലും വിദേശ ചലച്ചിത്ര മേളകളിലുള്‍പ്പെടെ പങ്കെടുത്ത് നിരൂപക പ്രശംസ നേടാന്‍ ഈ സിനിമയ്ക്കായി. തിരക്കുകള്‍ക്കിടയിലും കേരള കഫെ പോലുള്ള പരീക്ഷണ ചിത്രങ്ങളുമായി സഹകരിച്ച് കൈയ്യടി നേടാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞു.
ഒരേ സമയം വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമാകാന്‍ കഴിഞ്ഞതിലൂടെയാണ് 2009 തന്റേതാക്കി മാറ്റാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞത്.
അടുത്ത പേജില്‍
ലാലിന് ഓര്‍ക്കാന്‍ ഭ്രമരവും സ്വര്‍ഗ്ഗവും മാത്രം
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്