Don't Miss!
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Lifestyle കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
രണ്ടാനച്ഛനാല്‍ ബലാത്സംഗത്തനിരയായ സോഫിയയെ ചേര്‍ത്തുനിര്‍ത്തിയ സോളമന്! ആ പ്രണയകാവ്യത്തിന് 32!
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടരുകയും മാതളനാരകം പൂവിടുകയും ചെയ്തോയെന്ന് നോക്കാം, അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരാം, മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന മനോഹരമായ പ്രണയരംഗങ്ങളിലൊന്നാണിത്. മലയാളത്തിന്റെ സ്വന്തം സംവിധായകനായ പത്മരാജന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. കെകെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. ക്രിസ്തീയ പശ്ചാത്തലത്തിലൊരുക്കിയ മനോഹരമായ പ്രണയചിത്രത്തില്‍ ഉത്തമഗീതത്തിലെ സന്ദേശങ്ങളാണ് ഉപയോഗിച്ചത്.
പുകവലിക്കുന്ന മമ്മൂട്ടി ചിത്രവുമായി ഉപദേശം! വിമര്‍ശകനെ പഞ്ഞിക്കിട്ട് ടൊവിനോയുടെ മാസ്സ് മറുപടി! കാണൂ
അന്നുവരെയുള്ള ക്ലൈമാക്സ് രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് ഈ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചത്. മോഹന്‍ലാലും ശാരിയുമായിരുന്നു സോഫിയയും സോളമനുമായെത്തിയത്. തിലകന്, വിനീത്, കവിയൂര്‍ പൊന്നമ്മ, പൂജപ്പുര രാധാകൃഷ്ണന് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഒഎന്‍വി കുറിപ്പിന്റ വരികള്‍ക്ക് ഈണം പകര്‍ന്നത് ജോണ്‍സണാണ്. ഇന്നും മലയാളികളുടെ കാതിലുണ്ട് ഈ സിനിമയിലെ ഗാനങ്ങള്‍. ഈ സിനിമ റിലീസ് ചെയ്തിട്ട് 32 വര്‍ഷം പിന്നിടുകയാണ്. പതിവ് രീതികളെയും ചട്ടക്കൂടുകളെയും പൊളിച്ചെഴുതിയ ചിത്രം പുതിയൊരു യുഗത്തിന് കൂടിയാണ് തുടക്കമിട്ടത്.
രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയായ സോഫിയയെ സോളമന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയപ്പോള്‍ മാറി മറിഞ്ഞത് അതുവരെയുള്ള നായികനായകസങ്കല്പ്പം കൂടിയായിരുന്നു. സാധാരണക്കാരായ ആളുകളുടെ ജീവിതം അതിമനോഹരമായി വരച്ച് വെക്കുകയായിരുന്നു പത്മരാജന്. ക്രിസ്തീയ പശ്ചാത്തലവും ഉത്തമഗീതങ്ങളിലെ അതിസുന്ദരമായ പ്രണയശകലങ്ങളുമൊക്കെയായിരുന്നു ചിത്രത്തിന്റെ മറ്റൊരു മുഖമുദ്ര. മോഹന്‍ലാലിന്റെയും തിലകന്റെയും അസാമാന്യ അഭിനയമികവായിരുന്നു മറ്റൊരു പ്രധാനഘടകം. വര്ഷങ്ങളെത്രയായാലും പത്മരാജനും മുന്തിരിത്തോപ്പുകളും മറന്നൊരു സിനിമ മലയാളിക്കില്ല.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി