Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മികച്ച ചിത്രമായി മരക്കാര്‍, മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രത്തിന് റിലീസിന് മുന്നേ നേട്ടം
67ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രമായി പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് ചരിത്ര സിനിമയെ തേടി ദേശീയ പുരസ്കാരമെത്തിയത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം മികച്ച ഫീച്ചര്‍ ഫിലിമിനുളള പുരസ്കാരമാണ് നേടിയത്. 2019ല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ് മരക്കാര്‍. അതുകൊണ്ടാണ് അവാര്‍ഡ് നിര്‍ണയത്തില്‍ ഉള്‍പ്പെട്ടത്. മലയാളത്തില്‍ നിന്നും 17 സിനിമകള്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി അന്തിമപ്പട്ടികയില്‍ ഇടംനേടിയിരുന്നു.
ഇതില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് മരക്കാറിന് അവാര്‍ഡ് ലഭിക്കുമോ എന്ന് ഉറ്റുനോക്കിയത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മേയിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും മരക്കാര്‍ നേട്ടമുണ്ടാക്കിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിയ്യേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമാണ് മരക്കാര്‍. തുടര്‍ച്ചയായി നൂറ് ദിവസങ്ങള്‍ കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, മികച്ച കൊറിയോഗ്രാഫി, വിഷ്വല്‍ എഫക്ട്സിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് മരക്കാര്‍ പുരസ്കാരം നേടിയത്. അതേസമയം മികച്ച സംവിധായകനുളള പുരസ്കാരം ഇത്തവണ സുധാന്‍ഷു സറിയയ്ക്കാണ് ലഭിച്ചത്. ബംഗാളി-ഇംഗ്ലീഷ് ചിത്രം ക്നോക്ക് ക്നോക്ക് ക്നോക്ക് സിനിമയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.